Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicAccountability

Special

വൺവേ ലംഘനത്തിന് മർദ്ദനം: ബെംഗളൂരുവിൽ മലയാളി യുവാവിനെ മർദ്ദിച്ച ട്രാഫിക് കോൺസ്റ്റബിൾ സസ്‌പെൻഷനിൽ

ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ ട്രാഫിക് പോലീസ് നടത്തുന്ന പരിശോധനകൾക്കിടയിൽ അരങ്ങേറുന്ന അനിഷ്ട സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്.

എന്നാൽ, സിൽക്ക് ബോർഡ് ജംഗ്ഷനിൽ നടന്ന ഒരു സംഭവം നിയമപാലകരുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

വൺവേ തെറ്റിച്ചുവന്ന യുവാവിനെ ഹെഡ് കോൺസ്റ്റബിൾ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരായത്.

മടിവാള ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സിൽക്ക് ബോർഡ് ഫ്ലൈ ഓവറിന് താഴെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

മലയാളിയായ നിതേഷ് എന്ന യുവാവ് സുഹൃത്തിനൊപ്പം ബൈക്കിൽ വൺവേ ലംഘിച്ച് എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന മല്ലികാർജുന തെലി എന്ന ഹെഡ് കോൺസ്റ്റബിൾ തടഞ്ഞു.

നിയമലംഘനത്തിന് സ്പോട്ട് ഫൈൻ അടയ്ക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും, വാഹനങ്ങൾ തടഞ്ഞുനിർത്തി പിഴ ഈടാക്കരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ മുൻപത്തെ നിർദ്ദേശങ്ങളെക്കുറിച്ച് നിതേഷ് ചോദ്യം ഉന്നയിച്ചു.

ഈ തർക്കം മുറുകുന്നതിനിടെ പ്രകോപിതനായ കോൺസ്റ്റബിൾ ഹെൽമറ്റ് ധരിച്ചിരുന്ന യുവാവിന്‍റെ മുഖത്തടിക്കുകയായിരുന്നു. മർദ്ദനമേറ്റ ഉടനെ ഹെൽമറ്റ് അഴിച്ചുമാറ്റിയ നിതേഷ്, താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് തന്നെ ഉപദ്രവിച്ചതെന്നും വിനയത്തോടെ ചോദിച്ചെങ്കിലും ഉദ്യോഗസ്ഥൻ വീണ്ടും കൈയേറ്റം ചെയ്തു.

ഇതോടെ കാര്യങ്ങൾ വഷളാകുമെന്നും തന്നെ തല്ലരുതെന്നും യുവാവ് പോലീസുകാരനോട് ആവർത്തിച്ചു പറഞ്ഞു. ഈ സമയം അവിടെയുണ്ടായിരുന്ന അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, നിതേഷിനെ ക്രമസമാധാന വിഭാഗത്തിന് കൈമാറാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.

യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഈ രംഗങ്ങളെല്ലാം മൊബൈൽ ഫോണിൽ പകർത്തിയത് പോലീസിന്‍റെ അതിക്രമത്തിന് കൃത്യമായ തെളിവായി മാറി.

വീഡിയോ വ്യാപകമായി പ്രചരിക്കുകയും പോലീസിന്‍റെ 'ഗുണ്ടാശൈലി'ക്കെതിരെ ജനരോഷം ഉയരുകയും ചെയ്തതോടെ ട്രാഫിക് സൗത്ത് ഡിസിപി ഗോപാൽ എം. ബ്യാകോഡ് ഇടപെടുകയും കുറ്റക്കാരനായ കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

വൺവേ ലംഘിച്ചതിന് യുവാവിനെതിരെ കേസെടുത്ത് 500 രൂപ പിഴ ഈടാക്കിയെങ്കിലും, നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാൻ നിയമപാലകർക്ക് അധികാരമുണ്ടെന്നും എന്നാൽ പൗരന്മാരെ ശാരീരികമായി ഉപദ്രവിക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് ഈ സംഭവത്തോട് പൊതുസമൂഹം പ്രതികരിക്കുന്നത്.

Latest News

Corehub Up