ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉപയോഗിച്ച കാർ പുൽവാമ സ്വദേശി താരിഖ് വാങ്ങിയത് കഴിഞ്ഞ മാസം 29ന് എന്ന് വ്യക്തമാക്കി പോലീസ്. താരിഖിന്റെ പുൽവാമയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നതായാണ് വിവരം.
കാറിന്റെ ആദ്യ ഉടമസ്ഥൻ മുഹമ്മദ് സൽമാൻ പിന്നീട് ദേവേന്ദർ എന്ന വ്യക്തിക്ക് കാർ വിറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് ദേവേന്ദർ മറ്റൊരാൾക്ക് വിറ്റതായും അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.
നിലവിൽ വാഹനത്തിന്റെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം കാർ ഓടിച്ചിരുന്നത് പോലീസ് അന്വേഷിക്കുന്ന ഭീകരവാദി ഉമർ മുഹമ്മദ് എന്നാണ് സൂചന.