Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QuirkyBusiness

Special

റെസ്റ്റോറന്‍റിൽ പോകേണ്ട, ബാൽക്കണിയിലേക്ക് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞാൽ മതി, ചൂടുപിസ കൊട്ടയിലിറക്കി തരും

നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽ നിന്നുള്ള ഒരു അപൂർവ്വ പിസ വിപണന രീതിയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. പരമ്പരാഗത റെസ്റ്റോറന്‍റുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ എത്തുന്ന ഉപഭോക്താക്കൾ ഒരു അപ്പാർട്ട്മെന്‍റ് ബാൽക്കണിക്ക് താഴെ ഒത്തുകൂടി തങ്ങൾക്ക് വേണ്ട പിസ ഉറക്കെ വിളിച്ചുപറയുകയാണ് ചെയ്യുന്നത്.

ഓർഡർ അനുസരിച്ച് മുകളിൽ തയ്യാറാക്കുന്ന ചൂടുപിസകൾ ഒരു കൊട്ടയിലാക്കി കയർ വഴി താഴേക്ക് ഇറക്കി നൽകുന്ന 'പിസ ഫ്രം എ ബാൽക്കണി' എന്ന ഈ വേറിട്ട ആശയം പെറ്റർ ഗ്രാൻ എന്ന യുവാവിന്‍റേതാണ്.

രണ്ട് വർഷം മുൻപ് തന്‍റെ ബാൽക്കണിയിൽ ഇരുന്ന് താഴെ തെരുവിലെ സംഭാഷണങ്ങൾ വ്യക്തമായി കേൾക്കാം എന്ന് മനസിലാക്കിയപ്പോഴാണ്, സ്വന്തം ഹോബിയായ പിസ മേക്കിംഗ് ഒരു ബിസിനസ് ആക്കി മാറ്റാൻ പെറ്ററിന് തോന്നിയത്.

അദ്ദേഹത്തിന്‍റെ സഹോദരൻ ഇതിനായി ബാൽക്കണിയിൽ ഒരു കപ്പി സംവിധാനവും ഒരുക്കി നൽകി. അപ്പാർട്ട്മെന്‍റിനുള്ളിലേക്ക് ആർക്കും പ്രവേശനമില്ല എന്ന നിബന്ധനയോടെ തുടങ്ങിയ ഈ പരീക്ഷണം ആദ്യ ദിവസം തന്നെ വൻ വിജയമായി മാറി.

വർഷത്തിൽ വെറും 16 ആഴ്ചകളിൽ, ആഴ്ചയിൽ രണ്ട് മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന ഈ പോപ്പ്-അപ്പ് ഷോപ്പിന്‍റെ സമയവിവരങ്ങൾ സോഷ്യൽ മീഡിയ വഴിയാണ് ആളുകളെ അറിയിക്കുന്നത്.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ഓർഡറുകൾ സ്വീകരിക്കുകയും തെരുവിൽ വെച്ചിരിക്കുന്ന ക്യുആർ കോഡ് വഴി ഡിജിറ്റലായി പണം ഈടാക്കുകയും ചെയ്യുന്നു. നോർവേയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഹോം കിച്ചൺ പ്രവർത്തിക്കുന്നത്.

കസ്റ്റമേഴ്സ് കൃത്യമായി പണമടയ്ക്കുമെന്ന പെറ്ററിന്‍റെ വിശ്വാസവും, ഭക്ഷണം നല്ല രീതിയിലാണ് ഉണ്ടാക്കുന്നതെന്ന ജനങ്ങളുടെ വിശ്വാസവുമാണ് ഈ സംരംഭത്തിന്‍റെ വിജയരഹസ്യം.

അയൽവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഈ കൂട്ടായ്മയിൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകരാണ് പിസ തയ്യാറാക്കാൻ സഹായിക്കുന്നത്. വലിയൊരു ബിസിനസ് സാമ്രാജ്യമാക്കുന്നതിനേക്കാൾ, നിലവിൽ ഇതൊരു നല്ല ഹോബിയായി സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് പെറ്റർ ആഗ്രഹിക്കുന്നത്.

 

Latest News

Corehub Up