കോൽക്കത്ത: രാജ്യത്തെ നടുക്കിയ കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗ കൊലപാതകക്കേസിൽ പുനരന്വേഷണത്തിനു പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശം.
2024 ഓഗസ്റ്റ് ഒന്പതിനു രാത്രിയാണു മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൊടുംക്രൂരതയുടെ രണ്ടാംവാർഷികത്തിലാണു മുഖ്യമന്ത്രിയുടെ നിർദേശം.
കേസിൽ പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയും ബിജെപി എംഎൽഎയുമായ രത്ന ദേവനാഥ് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ രണ്ടാംവാർഷികദിനമായ ഇന്നലെ കൊല്ലപ്പെട്ട ഡോക്ടർക്കായി സഹപ്രവർത്തകർ മൗനപ്രാർഥനകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു.