Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raghuvaran

രഘുവരൻ എന്‍റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ല; ഏഴു വർഷത്തെ ഇടവേള വന്നതിനെ കുറിച്ച് രോഹിണി

ഇന്ത്യൻ സിനിമയിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ നടനായിരുന്നു രഘുവരൻ. 1996 ലായിരുന്നു രഘുവരന്‍റെയും രോഹിണിയുടെയും വിവാഹം. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

വിവാഹശേഷം താൻ സിനിമയിൽ തുടരുന്നതിനോട് രഘുവിന് താത്പര്യമില്ലായിരുന്നുവെന്നും ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും രോഹിണി വെളിപ്പെടുത്തി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം തന്‍റെ ഹ്രസ്വമായ ദാന്പത്യജീവിതത്തെക്കുറിച്ചും സിനിമായിൽ നിന്ന് ഏഴ് വർഷത്തോളം വിട്ടുനിൽക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും സംസാരിച്ചത്.

"രഘുവരന്‍ ഒരിക്കലും എന്‍റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ല. ഞാൻ ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. എന്നെയൊരു ഹൗസ് വൈഫ് എന്ന രീതിയിലാണ് രഘു പ്രതീക്ഷിച്ചത്. അതുകൊണ്ടു തന്നെയാണ് വിവാഹം കഴിഞ്ഞതോടെ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് ഏഴ് വര്‍ഷം സിനിമകളില്ലാതെ മാറി നില്‍ക്കാന്‍ കാരണം. അങ്ങനെ ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും ഒരു പെണ്ണ്, എന്‍റെ ഭാര്യ എന്‍റെ സംരക്ഷണത്തിലായിരിക്കണം എന്ന ചിന്താഗതിക്കാരനായിരുന്നു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുത്തു. അത്രയും പോരാടിയാണ് പിന്നീട് ഞാന്‍ തിരിച്ചു വന്നതും, സിനിമ സംവിധാനം ചെയ്തതുമെല്ലാം", രോഹിണി പറയുന്നു.

"52 വര്‍ഷത്തോളമായി ഞാന്‍ ഇൻഡസ്ട്രിയിലുണ്ട്. രഘുവരന്‍ എന്‍റെ മുന്‍ ഭര്‍ത്താവ് ആണ്, എന്‍റെ കുട്ടിയുടെ അച്ഛനാണ്. പക്ഷേ എന്‍റെ സിനിമ ജീവിതം, ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്‍റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്. ഏഴ് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച കാലത്തെ കുറിച്ചും, വേര്‍പിരിഞ്ഞതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി എന്‍റെ സിനിമകളെ കുറിച്ച് ചോദിക്കൂ, എന്നെ കുറിച്ച് ചോദിക്കൂ എന്നാണ് ഞാനിപ്പോള്‍ പറയാറുള്ളത്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും അത് ഞാന്‍ അര്‍ഹിക്കുന്നു. എനിക്ക് വേണ്ടിയൊരു അടയാളപ്പെടുത്തല്‍ ഉണ്ടായിരിക്കണം", രോഹിണി കൂട്ടിച്ചേർത്തു.

 

Latest News

Corehub Up