Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RailwayNews

Special

ടിക്കറ്റില്ലെങ്കിൽ പിഴയടപ്പിക്കാം, പക്ഷേ അടിക്കാൻ ആര് അനുവാദം തന്നു?: റെയിൽവേ ഉദ്യോഗസ്ഥന്‍റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധം

ഇന്ത്യൻ റെയിൽവേയിലെ ഒരു ടിക്കറ്റ് പരിശോധകൻ യാത്രക്കാരനോട് അങ്ങേയറ്റം ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങൾ ഇപ്പോൾ വലിയ തോതിൽ ജനശ്രദ്ധയാകർഷിക്കുകയാണ്.

ട്രെയിനിന്‍റെ വാതിലിനോട് ചേർന്നുള്ള ഭാഗത്തുവെച്ച് നടന്ന ഈ സംഭവത്തിൽ, ടിടിഇ യാത്രക്കാരനെ കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാത്രക്കാരന്‍റെ ഷർട്ടിന്‍റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് ഇയാൾ പ്രകോപിതനായി സംസാരിക്കുന്നതും തന്‍റെ വസ്ത്രം വലിച്ച് കീറരുതെന്ന് യാത്രക്കാരൻ ദയനീയമായി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

ടിക്കറ്റ് കാണിക്കണമെന്നാവശ്യപ്പെട്ടാണ് ടിടിഇ തർക്കം തുടങ്ങിയതെങ്കിലും വൈകാതെ അത് പരസ്യമായ കൈയേറ്റത്തിലേക്ക് മാറുകയായിരുന്നു.

യാത്രക്കാരനെ ശാരീരികമായി ഉപദ്രവിക്കുക മാത്രമല്ല, സഹയാത്രികർക്ക് മുന്നിൽ വെച്ച് ഇയാൾ മോഷ്ടാവാണെന്ന് ആരോപിക്കാനും ടിടിഇ മുതിർന്നു.

യാത്രക്കാരൻ വണ്ടിയിൽ മോഷണം നടത്താൻ എത്തിയതാണെന്ന് വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥൻ, അയാളുടെ വീഡിയോ പകർത്തി പ്രചരിപ്പിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് കൃത്യമായ റിസർവേഷൻ ഉണ്ടെന്ന് യാത്രക്കാരൻ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയ ആളാണെന്ന നിലയിലാണ് റെയിൽവേ ജീവനക്കാരൻ പ്രതികരിച്ചത്.

പിന്നീട് തന്‍റെ തിരിച്ചറിയൽ രേഖ മറ്റൊരു ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴും തർക്കം അവസാനിപ്പിക്കാൻ ടിടിഇ തയ്യാറായില്ല. തന്നെ അറസ്റ്റ് ചെയ്യാൻ ടിടിഇക്ക് അവകാശമില്ലെന്നും വേണമെങ്കിൽ സ്റ്റേഷനിൽ പോലീസിനെ വിളിക്കാമെന്നും യാത്രക്കാരൻ ഉറച്ച നിലപാടെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവത്തിൽ ഇടപെട്ടു. റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

റെയിൽവേ ജീവനക്കാരനാണോ അതോ കറുത്ത കോട്ടിട്ട ഗുണ്ടയാണോ ഇത്തരത്തിൽ പെരുമാറുന്നതെന്ന ഗൗരവകരമായ ചോദ്യമാണ് അവർ ഉന്നയിച്ചത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ തന്നെ, ഒരു ഉദ്യോഗസ്ഥൻ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിക്കുന്നത് അതിനേക്കാൾ വലിയ കുറ്റമാണെന്ന് എൻസിഐബി ചൂണ്ടിക്കാട്ടി.

നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുകയോ പോലീസിനെ വിവരമറിയിക്കുകയോ ചെയ്യുന്നതിന് പകരം കൈയേറ്റം ചെയ്തത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും ഉദ്യോഗസ്ഥനെതിരെ ഉടൻ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

Latest News

Corehub Up