ചട്ടഞ്ചാല്‍: കാറിടിച്ച് ദേശീയപാതയില്‍ നിന്ന് 11 മീറ്റര്‍ താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് മരിച്ചു.
കാസര്‍ഗോഡ് വിദ്യാനഗര്‍ ഉദയഗിരിയിലെ ദിനേശന്- രത്ന ദമ്പതികളുടെ ഏകമകന് എൻ. രക്ഷിത് (19) ആണ് മരിച്ചത്. പെരിയ ഗവ. പോളിടെക്നിക്ക് കോളജിലെ അവസാനവര്‍ഷ കംപ്യൂട്ടർ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് ദേശീയപാതയിലെ ചട്ടഞ്ചാലിലാണ് അപകടം.
സുഹൃത്ത് സയിദ് ഓടിച്ച ബൈക്കില്‍ പൊയിനാച്ചിയില്‍ നിന്ന് ചെര്‍ക്കളയിലേക്ക് പോവുകയായിരുന്നു രക്ഷിത്. ചട്ടഞ്ചാലില്‍ എത്തിയപ്പോള്‍ ഇവരുടെ ബൈക്കില്‍ പിന്നില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രക്ഷിതിനെ ആദ്യം കസര്ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സയിദും മംഗളുരുവില്‍ ചികിത്സയിലാണ്.