Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashrapathi

രാഷ്‌ട്രപതിയുടെ റഫറൻസിലെ 14 ചോദ്യങ്ങൾക്കുള്ള മറുപടി

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രത്യേക റഫറൻസിൽ സുപ്രീംകോടതിക്കു മുന്നിൽ ഉയർത്തിയ 14 ചോദ്യങ്ങൾക്കുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഉത്തരങ്ങൾ വ്യക്തം. രണ്ടു ചോദ്യങ്ങൾ പ്രസക്തമല്ലാത്തതിനാൽ ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയില്ല. മറ്റു ചില ചോദ്യങ്ങൾക്ക് കൂട്ടായും മറ്റു ചിലതിൽ മുൻ ഉത്തരങ്ങൾ ആവർത്തിക്കുകയുമാണ് പരമോന്നത കോടതി ചെയ്തത്.

രാഷ്‌ട്രപതിക്കും ഗവർണർമാർക്കും കേന്ദ്രസർക്കാരിനും പൊതുവേ കരുത്തു പകരുന്നതാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റെ വിധി.


ചോദ്യോത്തരങ്ങൾ താഴെ

1. ഭരണഘടനയുടെ അനുച്ഛേദം (ആർട്ടിക്കിൾ) 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുന്പോൾ ഗവർണറുടെ മുന്പാകെയുള്ള ഭരണഘടനാ ഓപ്ഷനുകൾ എന്തൊക്കെയാണ്?

ബിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ ഗവർണർക്കു ബില്ലിനു സമ്മതം നൽകാനോ, സമ്മതം തടഞ്ഞുവയ്ക്കാനോ, രാഷ്‌ട്രപതിയുടെ സമ്മതത്തിനായി മാറ്റിവയ്ക്കാനോ കഴിയും. സമ്മതം തടഞ്ഞുവയ്ക്കുന്നതിനൊപ്പം ആർട്ടിക്കിൾ 200ലെ ആദ്യ വ്യവസ്ഥപ്രകാരം ബിൽ നിയമസഭയിലേക്കു തിരിച്ചയയ്ക്കണം. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ അതു നിയമസഭയിലേക്കു തിരിച്ചയയ്ക്കണം. സഭയിലേക്കു തിരിച്ചയയ്ക്കാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണറെ അനുവദിക്കുന്നത് ഫെഡറലിസത്തിന്‍റെ തത്വത്തെ അവഹേളിക്കും. (നിയമസഭയിലേക്കു തിരിച്ചയയ്ക്കാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്കു കഴിയുമെന്ന കേന്ദ്രസർക്കാരിന്‍റെ വാദം കോടതി തള്ളി).

2. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ബിൽ അവതരിപ്പിക്കുന്പോൾ മന്ത്രിസഭ നൽകുന്ന സഹായത്തിനും ഉപദേശത്തിനും ഗവർണർ ബാധ്യസ്ഥനാണോ?

സാധാരണയായി മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും കീഴിലാണു ഗവർണർ ചുമതലകൾ നിർവഹിക്കുന്നത്. എന്നാൽ, അനുച്ഛേദം 200 പ്രകാരം ഗവർണർക്കു വിവേചനാധികാരമുണ്ട്. ഇതിലെ രണ്ടാമത്തെ വ്യവസ്ഥയിൽ ‘അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ’ എന്ന വാക്കുകൾ ഇതു സൂചിപ്പിക്കുന്നു. ബിൽ തിരിച്ചയയ്ക്കാനോ, രാഷ്‌ട്രപതിയുടെ തീരുമാനത്തിനായി അയയ്ക്കാനോ ഗവർണർക്കു വിവേചനാധികാരമുണ്ട്.

3. ഗവർണർ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ?

ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന്‍റെ ഭാഗമായെടുത്ത തീരുമാനത്തിന്‍റെ മെറിറ്റിലേക്കു പ്രവേശിക്കാൻ കോടതിക്കു കഴിയില്ല. എന്നിരുന്നാലും ദീർഘവും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ വ്യക്തമായൊരു നിഷ്ക്രിയ സാഹചര്യത്തിൽ, വിവേചനാധികാരത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് ഒരു നിരീക്ഷണവും നടത്താതെ, അനുച്ഛേദം 200 പ്രകാരമുള്ള തന്‍റെ പ്രവർത്തനങ്ങൾ ന്യായമായ സമയത്തിനുള്ളിൽ നിർവഹിക്കുന്നതിന് ഗവർണർക്കു പരിമിതമായൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്കു കഴിയും.

4. ഗവർണറുടെ നടപടികളുമായി ബന്ധപ്പെട്ട് ജുഡീഷൽ അവലോകനത്തിന് ഭരണഘടനയുടെ അനുച്ഛേദം 361 ഒരു സന്പൂർണ തടസമാണോ?

അനുച്ഛേദം 361 എന്നത് ജുഡീഷൽ അവലോകനത്തെക്കുറിച്ചുള്ള സന്പൂർണ തടസമാണ്. എന്നിരുന്നാലും, അനുച്ഛേദം 200 പ്രകാരം ഗവർണർ ദീർഘനേരം നിഷ്ക്രിയത്വം കാണിക്കുന്ന കേസുകളിൽ ഈ കോടതിക്ക് പ്രയോഗിക്കാൻ അധികാരമുള്ള ജുഡീഷൽ അവലോകനത്തിന്‍റെ പരിമിതമായ വ്യാപ്തിയെ നിരാകരിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല. വ്യക്തിപരമായ പ്രതിരോധശേഷി ഗവർണർക്കുണ്ടെങ്കിലും ഗവർണറുടെ ഓഫീസ് ഈ കോടതിയുടെ അധികാരപരിധിക്കു വിധേയമാണ്.

5. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയും ഗവർണർ അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയും ഇല്ലെങ്കിൽ, അനുച്ഛേദം 200 പ്രകാരം എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിന് ഗവർണർക്കു സമയപരിധി നിശ്ചയിക്കാനും ജുഡീഷൽ ഉത്തരവുകൾ വഴി വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?

6. ഭരണഘടനാപരമായ രാഷ്‌ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായയുക്തമാണോ?

7. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയും രാഷ്‌ട്രപതി അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയും ഇല്ലാത്ത സാഹചര്യത്തിൽ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം രാഷ്‌ട്രപതിയുടെ വിവേചനാധികാരം വിനിയോഗിക്കുന്നതിനായി ജുഡീഷൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനും വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?

ചോദ്യങ്ങൾ 5, 6, 7 എന്നിവയ്ക്ക് ഒരുമിച്ച് ഉത്തരം:
ഭരണഘടനാ അധികാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്, വൈവിധ്യമാർന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും മനസിൽ വച്ചുകൊണ്ട്, ആവശ്യമായ ഇലാസ്തികത (ഇലാസ്റ്റിസിറ്റി) നൽകുന്ന വിധത്തിലാണ് അനുച്ഛേദം 200, 201 എന്നിവയുടെ വാചകം രൂപപ്പെടുത്തിയിരിക്കുന്നത്. തത്ഫലമായി, നമ്മുടേതുപോലുള്ള ഒരു ഫെഡറൽ, ജനാധിപത്യരാജ്യത്ത് നിയമനിർമാണ പ്രക്രിയയിൽ ഉണ്ടാകാവുന്ന സന്തുലിതാവസ്ഥയുടെ ആവശ്യകതകൂടി കണക്കിലെടുക്കണം. അതിനാൽ സമയപരിധികൾ ഏർപ്പെടുത്തുന്നത് ഭരണഘടന വളരെ ശ്രദ്ധാപൂർവം സംരക്ഷിക്കുന്ന ഈ ഇലാസ്തികതയ്ക്കു വിരുദ്ധമായിരിക്കും. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയുടെ അഭാവത്തിൽ, അനുച്ഛേദം 200 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഈ കോടതി ജുഡീഷൽ ആയി സമയപരിധി നിർദേശിക്കുന്നത് ഉചിതമല്ല. ഗവർണറുടേതിനു സമാനമായ ന്യായവാദം അനുസരിച്ച്, അനുച്ഛേദം 201 പ്രകാരമുള്ള രാഷ്‌ട്രപതിയുടെ അനുമതി ന്യായീകരിക്കാവുന്നതല്ല. ഇതേ കാരണത്താൽ, അനുച്ഛേദം 201 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് കോടതി നിർദേശിച്ച സമയപരിധികൾ രാഷ്‌ട്രപതിക്കും ബാധകമല്ല.

8. രാഷ്‌ട്രപതിയുടെ അധികാരങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാപദ്ധതിയുടെ വെളിച്ചത്തിൽ, ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള റഫറൻസ് വഴി രാഷ്‌ട്രപതി സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ടതുണ്ടോ? രാഷ്‌ട്രപതിയുടെ അനുമതിക്കായി ഗവർണർ ഒരു ബിൽ മാറ്റിവയ്ക്കുന്പോഴോ അല്ലാതെയോ സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

ഗവർണർ ഒരു ബിൽ മാറ്റിവയ്ക്കുന്പോഴെല്ലാം കോടതിയുടെ ഉപദേശം രാഷ്‌ട്രപതി തേടേണ്ടതില്ല. രാഷ്‌ട്രപതിയുടെ ആത്മനിഷ്ഠമായ സംതൃപ്തി മതിയാകും. വ്യക്തതയുടെ അഭാവമോ, ഉപദേശത്തിന്‍റെ ആവശ്യമോ ഉണ്ടെങ്കിൽ രാഷ്‌ട്രപതിക്കു റഫർ ചെയ്യാം.

9. അനുച്ഛേദം 200, 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്‌ട്രപതിയുടെയും തീരുമാനങ്ങൾ യഥാക്രമം നിയമത്തിനു മുന്പുള്ള ഘട്ടത്തിൽ ന്യായയുക്തമാണോ? ഒരു ബില്ല് നിയമമാകുന്നതിനുമുന്പ്, ഏതെങ്കിലും വിധത്തിൽ അതിന്‍റെ ഉള്ളടക്കത്തിൽ കോടതികൾക്കു ജുഡീഷൽ വിധിന്യായം നടത്താൻ അനുവാദമുണ്ടോ?

ഇല്ല. അനുച്ഛേദം 200, 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്‌ട്രപതിയുടെയും തീരുമാനങ്ങൾ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പുള്ള ഘട്ടത്തിൽ നീതിന്യായപരമല്ല. ബില്ലുകൾ നിയമമായാൽ മാത്രമേ അവയെ ചോദ്യം ചെയ്യാൻ കഴിയൂ.

10. ഭരണഘടനാപരമായ അധികാരങ്ങളും രാഷ്‌ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകളും അനുച്ഛേദം 142 പ്രകാരം ഏതെങ്കിലും വിധത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയുമോ?

ഇല്ല. ഭരണഘടനാപരമായ അധികാരങ്ങളും രാഷ്‌ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകളും അനുച്ഛേദം 142 പ്രകാരം ഈ കോടതിക്ക് ഒരു തരത്തിലും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ബില്ലുകളുടെ ‘കണക്കാക്കപ്പെട്ട സമ്മതം’ എന്ന ആശയം ഭരണഘടന, പ്രത്യേകിച്ച് അനുച്ഛേദം 142, അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.

11. ഗവർണറുടെ സമ്മതമില്ലാതെ സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം പ്രാബല്യത്തിൽ വരുമോ?

ചോദ്യം പത്തിന്‍റെ ഉത്തരത്തിന്‍റെ അടിസ്ഥാനത്തിൽ ഇതിനുത്തരം നൽകി. അനുച്ഛേദം 200 പ്രകാരം ഗവർണറുടെ സമ്മതമില്ലാതെ സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം പ്രാബല്യത്തിൽ വരുന്ന ചോദ്യം ഉദിക്കുന്നില്ല. ഗവർണറുടെ നിയമനിർമാണ പങ്ക് മറ്റൊരു ഭരണഘടനാ അധികാരത്താൽ മാറ്റി സ്ഥാപിക്കാൻ കഴിയില്ല.

12. ഭരണഘടനയുടെ അനുച്ഛേദം 145(3) ലെ വ്യവസ്ഥ കണക്കിലെടുക്കുന്പോൾ ഈ കോടതിയുടെ ഏതെങ്കിലും ബെഞ്ച്, ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു സ്വഭാവമുള്ളതാണോയെന്ന് ആദ്യം തീരുമാനിക്കേണ്ടതും കുറഞ്ഞത് അഞ്ചു ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫർ ചെയ്യേണ്ടതും നിർബന്ധമല്ലേ?

ഈ റഫറൻസിന്‍റെ പ്രവർത്തന സ്വഭാവവുമായി ചോദ്യം പ്രസക്തമല്ലാത്തതിനാൽ ഉത്തരം നൽകാതെ തിരിച്ചയച്ചു.

13. അനുച്ഛേദം 142 പ്രകാരമുള്ള സുപ്രീംകോടതിയുടെ അധികാരങ്ങൾ നടപടിക്രമ നിയമത്തിലെയോ അനുച്ഛേദം 142 ന്‍റെയോ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? ഭരണഘടനയുടെയോ നിലവിലുള്ള നിയമത്തിന്‍റെയോ നിലവിലുള്ള സാരവത്തായ അല്ലെങ്കിൽ നടപടിക്രമ വ്യവസ്ഥകൾക്കു വിരുദ്ധമായതോ പൊരുത്തപ്പെടാത്തതോ ആയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നുണ്ടോ?

ചോദ്യം പത്തിന്‍റെ ഭാഗമായി ഉത്തരം നൽകുന്നു.

14. അനുച്ഛേദം 131 പ്രകാരമുള്ള ഒരു കേസ് വഴിയല്ലാതെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെ മറ്റേതെങ്കിലും അധികാരപരിധി ഭരണഘടന വിലക്കുന്നുണ്ടോ?

അപ്രസക്തമാണെന്നു കണ്ടെത്തിയതിനാൽ ഉത്തരം നൽകിയിട്ടില്ല.

Latest News

Corehub Up