തളിപ്പറമ്പ്: യഥാർഥ വർഗവഞ്ചകർ പിണറായിയും എം.വി. ഗോവിന്ദനുമെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. സംസ്ഥാന സമിതിയിൽ എം.വി. ഗോവിന്ദനെ ശാസിച്ചത് താനും കുഞ്ഞികൃഷ്ണനും പറഞ്ഞതു ശരിയെന്ന് തെളിയിക്കുന്നതാണെന്നും ടി.കെ. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
‘പാർട്ടിതാത്പര്യത്തിനു പകരം വ്യക്തിതാത്പര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. സംസ്ഥാനസമിതിയിലെ തീരുമാനങ്ങൾ സിപിഎം അണികളെ കബളിപ്പിക്കുന്നതിന്റെ തെളിവാണ്.
തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കിയത് അവരുടെ അഭിപ്രായം തുറന്നുപറഞ്ഞത് മേലാളന്മാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ്. പി. ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത് അണികളെ താത്കാലികമായി തൃപ്തിപ്പെടുത്താനാണ്.
ഏറെക്കാലം അദ്ദേഹത്തെ പാർട്ടി അവഗണിച്ചെന്ന് അണികൾക്കിടയിൽ അഭിപ്രായം ഉണ്ടായതിനാലാണ് ഇപ്പോൾ പി. ജയരാജനെ ഉൾപ്പെടുത്തിയത്’- ടി.കെ. ഗോവിന്ദൻ പറഞ്ഞു.