National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ രണ്ടായി പിളർത്തിയ വിമത നീക്കങ്ങൾക്കുശേഷം അവകാശവാദവുമായി ഇരുപക്ഷവും. തൃണമൂൽ കോൺഗ്രസിനെ ഉപേക്ഷിച്ചിട്ടില്ലെന്നും തിരുത്തൽശക്തിയായി തുടരുമെന്നും വിമത എംപി അരുപ് ചക്രവർത്തി പറഞ്ഞു. പാർട്ടി ചിഹ്നത്തിനായി പോരാടും.
പുതിയൊരു നീക്കം തുടങ്ങിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ വികസനവും തൊഴിലും ഇതുവഴി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയെയും അരൂപ് ചക്രവർത്തി രൂക്ഷമായി വിമർശിച്ചു. മമത ഭയപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ ഒരു യോഗം വിളിക്കാൻപോലും അവർക്കു കഴിയുന്നില്ല. കക്കോലി ഘോഷ് ദസ്തിദാറും സുദീപ് ബന്ദോപധ്യായയും വിമതസംഘത്തെ നയിക്കുമെന്നും ചക്രവർത്തി പറഞ്ഞു.
അതേസമയം, വിമതർക്കെതിരേ കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുമെന്നാണ് മമത ബാനർജിയും സംഘവും വാദിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കു മറ്റൊരു പാർട്ടിയിൽ ലയിക്കാം. പാർലമെന്റ് അംഗങ്ങൾ മാത്രമായി ലയിക്കുക അസാധ്യമാണ്.
കൂറുമാറ്റ നിരോധന നിയമം ഇക്കാര്യത്തിൽ വ്യക്തത നൽകുന്നുണ്ടെന്നും തൃണമൂലിന്റെ രാജ്യസഭാ പ്രതിനിധി സാഗരിക ഘോഷ് പറഞ്ഞു. മൂന്നിൽ രണ്ടു ഭൂരിപക്ഷം, കൂറുമാറ്റ നിരോധന നിയമം എന്നിവയിൽ ഒട്ടേറെ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുകയാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
തൃണമൂൽ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചശേഷം മറ്റൊരു പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചത് വോട്ടർമാരെ ചതിക്കുന്ന നടപടിയാണെന്ന് മറ്റൊരു മുതിർന്ന നേതാവ് സുഗത റോഡി പറഞ്ഞു. മമത ബാനർജി ചെയർമാനായ തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.
എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അനധികൃതമായി വിമതസംഘം പിന്തുണ നൽകുകയാണ്-അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് തൃണമൂൽ കോൺഗ്രസിലെ 20 എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട്, ത്രിപുര കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കുന്നതായി അറിയിച്ചത്.
District News
കോട്ടയം: സീറ്റ് കിട്ടാതെ വന്നപ്പോള്‍ ജില്ലയിലെ ത്രിതലതദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ മുന്നണികളിലായി മത്സരരംഗത്തുള്ളത് ഇരുന്നൂറിലേറെ സ്ഥാനാര്‍ഥികള്‍. കരുത്തും ജനപിന്തുണയും തനിച്ചു തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ തൊട്ടുകളിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഭയമുണ്ട്. വിമതര്‍, റിബല്‍ എന്നൊന്നും തങ്ങളെ വിശേഷിപ്പിക്കരുതെന്നും സ്വതന്ത്രര്‍ എന്നാണ് പറയേണ്ടതെന്നും പാര്ട്ടിക്കളം വിട്ടുകളിക്കുന്ന സ്ഥാനാര്‍ഥികള്‍ പറയുന്നു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി മുപ്പതിലേറെ പേരാണ് ജില്ലയില്‍ പാര്‍ട്ടിക്കു പുറത്തുനിന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ശരാശരി 1000-1200 വോട്ടുകളേയുള്ളു.
പോള്‍ ചെയ്യുന്നത് ശരാശരി 800-900 മാത്രം. മൂന്നു മുന്നണികളും വിമതന് എന്ന സ്വതന്ത്രനും നാലായി വോട്ടു മുറിക്കുമ്പോള്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ വോട്ടിന് വിമതന് ജയിച്ചേക്കാം. ഗ്രാമപഞ്ചായത്തില്‍ അഞ്ചില്‍ താഴെ വോട്ടുകള്‍ക്ക് ജയവും തോല്‍വിയും വരുന്ന നിരവധി വാര്‍ഡുകളുണ്ടാകും.
പഞ്ചായത്തിലും ഗ്രാമസഭയിലും ഭരണം പിടിക്കാനും ഭരണം പോകാനും ഇവരുടെ നിലപാടുകള്‍ കാരണമാകാറുണ്ട്. കോട്ടയം നഗരസഭയില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ നേടുക മാത്രമല്ല ചെയര്മാന് സ്ഥാനംകൂടി നല്‍കിയാണ് കഴിഞ്ഞ തവണ യുഡിഎഫ് ഭരണം പിടിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി പിന്തുണയില്‍ എല്‍ഡിഎഫും യുഡിഎഫും പലയിടങ്ങളിലും ഭരണം പിടിച്ചു.
ഇരുമുന്നണികളും ഇത്തരത്തില്‍ ബിജെപിയെയും സഹായിച്ചിട്ടുമുണ്ട്. അതിനാല്‍ ബദല്‍ വിശേഷണവുമായി സ്വതന്ത്രരായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ഉടന്‍ പുറത്താക്കാനും ശിക്ഷണനടപടി സ്വീകരിക്കാനും ഒരു പാര്‍ട്ടി നേതാവിനും ധൈര്യം പോരാ.
വോട്ടെണ്ണലിനുശേഷം തുല്യമായി അംഗബലം വന്നാല്‍ ശിക്ഷണനടപടി പിന്‍വലിച്ച് ഇവരുടെ സഹായം തേടാന്‍ നേതാക്കള്‍ക്ക് പണിപ്പെടേണ്ടിവരും. സ്വതന്ത്രന് മുന്നോട്ടുവയ്ക്കുന്ന എന്ത് ഡിമാൻഡിനും കീഴടങ്ങേണ്ടിയും വരും.
പാര്‍ട്ടിയുടെ തട്ടകംവിട്ട് സ്വതന്ത്രരായി മത്സരിക്കുന്ന പലര്‍ക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവരേക്കാള്‍ ജനപിന്തുണ ലഭിക്കാറുണ്ട്. ജയിച്ചില്ലെങ്കിലും ഔദ്യോഗിക സ്ഥാനാര്ഥിയെക്കാള് വോട്ട് റിബല്‍ സ്ഥാനാര്‍ഥി വാങ്ങിയാല്‍ത്തന്നെ സീറ്റ് നിഷേധിച്ചവര്‍ക്ക് മാനക്കേടുണ്ടാകും.
District News
വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിൽ എട്ട്, പന്ത്രണ്ട് വാർഡുകളിൽ മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികൾ റിബൽ മത്സരം നേരിടുന്നു. എട്ടാം വാർഡിൽ ഇടത് മുന്നണിയിൽ കെ.വി സുനിലാണ് ഔദ്യോഗിക സ്ഥാനാർഥി.
ഇവിടെ സിപിഎമ്മിലെ അബ്ദുൾ ഖാദർ, പാർട്ടിയിൽനിന്ന് നിലവിൽ സസ്പെൻഷനിലുള്ള വിനോദ് അമ്പാട്ട് എന്നിവരും മത്സരിക്കുന്നുണ്ട്. സ്ഥാനാർഥിത്വം ലഭിക്കുമെന്ന ധാരണയിൽ പ്രചരണം ആരംഭിച്ച അബ്ദുൾ ഖാദർ മുന്നണി സീറ്റ് ലഭിക്കാതെ വന്നതോടെ രാജിക്കത്ത് നൽകി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പന്ത്രണ്ടാം വാർഡിൽ കേരള കോൺഗ്രസിലെ ഡേവിസ് മാത്യുവാണ് യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം സെക്രട്ടറിയായിരുന്ന റോബി തടത്തിൽ രാജിക്കത്ത് നേതൃത്വത്തിനു നൽകി സ്വതന്ത്രനായി മത്സരിക്കുന്നു. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിന് സീറ്റുധാരണയായതിനാലാണ് റോബി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്നറിയുന്നു.
കല്ലൂർക്കാട് പഞ്ചായത്തിൽ യുഡിഎഫ് മുന്നണിയിൽ പ്രസിഡന്റു സ്ഥാനം പങ്കിട്ട കേരള കോൺഗ്രസിലെ സുജിത് ബേബി നാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. മുൻ പ്രസിഡന്റായ കോൺഗ്രസിലെ ജോർജ് ഫ്രാൻസിസാണ് ഇവിടെ യുഡിഎഫിലെ ഔദ്യോഗിക സ്ഥാനാർഥി.
പതിനൊന്നാം വാർഡിൽ യുഡിഎഫ് ബ്ലോക്കു പഞ്ചായത്തംഗമായിരുന്ന കേരള കോൺഗ്രസിലെ പ്രഫ.ജോസ് അഗസ്റ്റിൻ എൽഡിഎഫ് മുന്നണിയിൽ മത്സരിക്കുന്നു. കേരള കോൺഗ്രസിലെ ജയിംസ് മാത്യുവാണ് യുഡിഎഫിന്റെ സ്ഥാനാർ
Kerala
തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ തിരുവനന്തപുരത്തും വിമതരെ പുറത്താക്കി കോൺഗ്രസ്. നഗരസഭയില്‍ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് റിബലായി മത്സരിക്കുന്ന ഏട്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് അറിയിച്ചു.
കഴക്കൂട്ടം വാര്‍ഡിലെ വി.ലാലു, ഹുസൈന്, പൗണ്ട്കടവ് വാര്‍ഡിലെ എസ്.എസ്.സുധീഷ്കുമാര്‍, പുഞ്ചക്കരി വാര്‍ഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡിലെ ഹിസാന് ഹുസൈന്, ഉള്ളൂരിലെ ജോണ്സന് തങ്കച്ചന്, മണ്ണന്തല വാര്‍ഡിലെ ഷിജിന്, ജഗതിയിലെ സുധി വിജയന് എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
കണ്ണൂരിലും കോൺഗ്രസ് വിമതരെ പാർട്ടിയിൽ പുറത്താക്കിയിരുന്നു. നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാം വാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാം വാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമതരെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കി.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്ന് മണിക്കടവ് നോർത്തിലെ ഒ.വി. ഷാജു, വാർഡ് 18 മുണ്ടാനൂരിലെ കോൺഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് അംഗം എം.എം. മാത്യു, വാർഡ് 20 മണിപ്പാറയിലെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ, വാർഡ് 22 മണിക്കടവ് സൗത്തിലെ മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് റീന മാളിയപുരയ്ക്കൽ വിമത പ്രവർത്തനം നടത്തിയ മണിക്കടവ് ഒന്നാം വാർഡ് സെക്രട്ടറി ബിനോയ് പള്ളിപ്പുറം എന്നിവരെയാണ് പുറത്താക്കിയത്.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.