ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രം ഡൽഹി റൗസ് അവന്യുവിലെ പ്രത്യേക എൻഐഎ കോടതി സ്വീകരിച്ചു.
കഴിഞ്ഞ വർഷം നവംബർ പത്തിനുണ്ടായ സ്ഫോടനത്തിൽ 13 പേരെ പ്രതിയാക്കിയാണ് കുറ്റപത്രം. കുറ്റപത്രം അംഗീകരിച്ച കോടതി തുടർനടപടികൾക്കായി കേസ് സെപ്റ്റംബർ ഒന്‍പതിലേക്കു മാറ്റി.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), ഭാരതീയ ന്യായ സംഹിത, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, പൊതുസ്ഥലത്തിനു നാശനഷ്ടങ്ങളുണ്ടാകുന്നത് തടയുന്നതിനുള്ള നിയമം എന്നിലെ വ്യവസ്ഥകൾ ഉപയോഗിച്ചാണ് എൻഐഎയുടെ കുറ്റപത്രം.