Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resignation Row

ധർമേന്ദ്ര പ്രധാന്‍റെ രാജി: കേന്ദ്ര നിലപാട് ഇന്ന്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിജെപിയും പ്രതിപക്ഷവും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിർണായക നിലപാട് പ്രഖ്യാപിക്കും. സമരരംഗത്തുള്ള സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് നിർണായക ചർച്ച നടത്തും.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പിലാണ് സിജെപിയും പ്രതിപക്ഷവും. നിരന്തരമായ പ്രതിഷേധങ്ങളെ അവഗണിച്ച് പാർട്ടിയും സർക്കാരും ധർമേന്ദ്ര പ്രധാന് തുടർന്നും സംരക്ഷണം നൽകുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.

വെള്ളിയാഴ്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രൻക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂർ ചർച്ചയിൽ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു.

ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സർക്കാർ അതിന് വഴങ്ങുന്നില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News

Corehub Up