Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Prices Have

Idukki

രാസവളം വില വര്‍ധിച്ചു; കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധി

തൊടുപുഴ: ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയായി രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കുമാണ് വിപണിയില്‍ വിലയേറിയത്.

ഇതിനുപുറമേ രാസവളങ്ങള്‍ക്ക് ക്ഷാമവും നേരിടുന്നുണ്ട്. വിളകളുടെ വിലത്തകര്‍ച്ചയും ഉത്പാദനക്കുറവും വിളനാശവുംമൂലം കടുത്ത തോതില്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലാണ് രാസവളങ്ങളുടെ വിലയും ഏറിയത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യമാണ് വില കൂടാന്‍ കാരണമെന്നു പറയുന്നു.

കുരുമുളകിനും ഏലത്തിനും വളപ്രയോഗം നടത്തേണ്ട ഘട്ടത്തില്‍ വിലക്കയറ്റവും വളം ക്ഷാമവും ഉണ്ടായത് കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്‍ഷിക മേഖലയെ കൊണ്ടുപോകുന്നത്. രണ്ടാഴ്ചയ്ക്കിടെ വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടായതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ പ്രധാന സബ്‌സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് വില കുതിച്ചുയര്‍ന്നത്.

കാലവര്‍ഷത്തിനു മുന്നോടിയായി റബറിനും കുരുമുളകിനും കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന തുരിശിന്‍റെ വില ഇരട്ടിയായി ഉയര്‍ന്നു.
മൂന്നു മാസം മുന്‍പ് കിലോയ്ക്ക് മുന്നൂറു രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോള്‍ വില അറുന്നൂറായി. പാക്കറ്റിന് 1375 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന്‍റെ വില 1800 ആയി ഉയര്‍ന്നു. രണ്ടായിരമായി വരുംദിവസങ്ങളില്‍ വില ഉയരുമെന്ന് വില്‍പനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൊട്ടാഷിന്‍റെ വിലയും ഇത്തരത്തില്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്.

ഏതാനും മാസം മുമ്പു വരെ 1975 രൂപ ഉണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോഴത്തെ വില 2050 ആണ്. 2021-22 കാലഘട്ടത്തില്‍ 50 കിലോ പാക്കറ്റിന് 660 രൂപ മാത്രമായിരുന്നു വില. പിന്നീട് പടിപടിയായി ഉയര്‍ന്നാണ് 2000 കടന്നത്. യൂറിയ, എന്‍പികെ കോപ്ലക്‌സ് എന്നിവയ്ക്കു പുറമേ വിവിധയിനം സ്‌പ്രേ വളങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

മഴ പെയ്തു തുടങ്ങിയതോടെ ജില്ലയില്‍ പ്രധാന കൃഷിയായ ഏലത്തിന് വളമിടാന്‍ മികച്ച സമയമാണിപ്പോള്‍. ഈ സമയത്ത് വളത്തിന് വിലകൂടിയതും ലഭ്യത കുറഞ്ഞതും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ കുറവാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നയ്. നിലവിലെ പ്രതിസന്ധി നീണ്ടുപോയാല്‍ വളത്തിന് കടുത്ത ക്ഷാമം നേരിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വളത്തിന്‍റെ വില വര്‍ധന കൊക്കോ, കാപ്പി, റബര്‍, കുരുമുളക്, തെങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങി എല്ലാ കൃഷിയെയും ബാധിക്കാനിടയുണ്ട്. അംഗീകൃത വളം ഡിപ്പോ നടത്തിപ്പുകാരും വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാല്‍ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതിനാല്‍ കാര്‍ഷികമേഖലയില്‍ ഇപ്പോഴത്തെ സാഹചര്യം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏലം, കുരുമുളക്, ജാതി ഉള്‍പ്പെടെയുള്ള നാണ്യ വിളകള്‍ക്കും നെല്ല് , പച്ചക്കറി, വാഴ എന്നിവയുടെയും ഉത്പാദനച്ചെലവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന് ആനുപാതികമായി ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വേണ്ടത്ര വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത്തരം പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്നാക്കം പോകുന്ന സാഹചര്യമാണ് കാര്‍ഷികമേഖലയില്‍ നിലനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest News

Corehub Up