Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoadRage

Kouthukam

ദേശീയപാതയിൽ സിനിമയെ വെല്ലുന്ന ചേസിംഗ്; സ്ത്രീകളുടെ കാർ തടഞ്ഞുനിർത്തി ഗുണ്ടാ ആക്രമണം

ജാർഖണ്ഡിലെ റാഞ്ചി-ടാറ്റാ ദേശീയപാതയിൽ ദശാം ഫാൾസിന് സമീപം യാത്രാസംഘത്തിന് നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. ജംഷഡ്പൂരിൽ നിന്നും ഹസാരിബാഗിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് സ്ത്രീകളും അവരുടെ ഡ്രൈവറുമാണ് അക്രമത്തിന് ഇരയായത്.

വഴിമധ്യേ തങ്ങളുടെ വാഹനത്തിൽ വന്നിടിച്ച സ്കോർപിയോ എസ്‌യുവിലെ യാത്രക്കാരാണ് സ്ത്രീകളോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്.

അപകടത്തെത്തുടർന്ന് ഉണ്ടായ തർക്കത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യാത്രാസംഘത്തെ അക്രമികൾ എസ്‌യുവിയുമായി കിലോമീറ്ററുകളോളം പിന്തുടർന്നു.

വഴിയിലുടനീളം ഭീതി വിതച്ച അക്രമികൾ ഒടുവിൽ കാർ തടഞ്ഞുനിർത്തി വാതിലുകൾ ബലമായി തുറക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ റോഡരികിൽ നിന്ന് കല്ലുകളെടുത്ത് കാറിന് നേരെ എറിയുകയായിരുന്നു. കല്ലേറിൽ കാറിന്‍റെ ചില്ലുകൾ തകർന്ന് ഡ്രൈവറിന് പരിക്കേറ്റു.

ഈ സമയമത്രയും സ്ത്രീകൾ കാറിനുള്ളിൽ വാതിലുകൾ പൂട്ടി ഭയത്തോടെ ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെയാണ് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

അടിയന്തര സഹായത്തിനായി സ്ത്രീകൾ പോലീസിനെ വിളിച്ചെങ്കിലും പട്രോളിംഗ് സംഘം എത്താൻ വൈകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും അക്രമികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് രാജ്കുമാർ മഹാതോ, ഷുഹൈബ് റാസ എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വിനോദസഞ്ചാര മേഖലയിലെ ഹൈവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്.

 

Kerala

കാർ തട്ടിയതിന് പകരം ചോദിച്ചത് ചോര കൊണ്ട്; ആറാട്ടുപുഴയിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

ഹരിപ്പാട്: ആറാട്ടുപുഴ എസി പള്ളി ജംഗ്ഷന് സമീപം വാഹനാപകടത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂര മർദനം. തൃക്കുന്നപ്പുഴയിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന കുളങ്ങരശേരിൽ അനുവിനെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് മാരകമായി പരിക്കേൽപ്പിച്ചത്.

അനു ഓടിച്ചിരുന്ന കാറിന്‍റെ മിറർ തട്ടി റോഡരികിൽ നിന്ന അമീർ എന്ന യുവാവ് വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ അനു വാഹനം നിർത്തിയെങ്കിലും, സ്ഥലത്തെത്തിയ അക്രമിസംഘം യാതൊരു പ്രകോപനവുമില്ലാതെ അനുവിനെ ആക്രമിക്കുകയായിരുന്നു.

കമ്പി വടികളും മരത്തടികളും ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ടുനിന്ന ക്രൂരതയിൽ അനുവിന്‍റെ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. മകനെ രക്ഷിക്കാനായി സ്ഥലത്തെത്തിയ മാതാപിതാക്കളുടെ അപേക്ഷ പോലും വകവെക്കാതെയായിരുന്നു അക്രമം.

പരിക്കേറ്റ് രക്തം വാർന്നൊലിച്ചിട്ടും യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ സമ്മതിച്ചില്ല. അക്രമത്തിൽ അനുവിന്‍റെ കാർ പൂർണമായും തകർത്തു.

പിന്നീട് നാട്ടുകാർ സംഘടിച്ചതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അനുവിന്‍റെ വലതുകണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്.

എല്ലിനും പല്ലിനും പൊട്ടലുകളുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനൊന്നു പേർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Viral

വാശിക്ക് മുന്നിൽ സ്വന്തം ചോരയ്ക്ക് എന്ത് വില?: കാർ തടയാൻ കുട്ടിയെ റോഡിൽ ബലിയാടാക്കിയ ക്രൂരത

ചൈനയിൽ നിന്നുള്ള നടുക്കുന്ന ഈ വാർത്ത ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.

റോഡിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ അപ്രതീക്ഷിതമായി തന്‍റെ ദേഹത്തേക്ക് വെള്ളം തെറിച്ചു എന്നാരോപിച്ച് ഒരു ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ നടത്തിയ അക്രമമാണ് ദൃശ്യങ്ങളിലുള്ളത്.

കാർ ഡ്രൈവറെ തടഞ്ഞുനിർത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ റോഡരികിൽ നിന്നും വലിയൊരു കല്ലെടുത്ത് കാറിന്‍റെ മുൻവശത്തെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു.

എന്നാൽ അക്രമത്തേക്കാൾ ഉപരിയായി ഈ സംഭവത്തിൽ ജനങ്ങളെ രോഷാകുലരാക്കിയത് സ്വന്തം കുട്ടിയോട് അയാൾ കാണിച്ച ക്രൂരതയാണ്.

കാർ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടാതിരിക്കാൻ തന്‍റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാറിന് തൊട്ടുമുന്നിൽ കൊണ്ടുപോയി നിർത്തിയാണ് ഇയാൾ ഭീഷണി മുഴക്കിയത്.

വാഹനം മുന്നോട്ട് എടുത്താൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഇയാൾ തന്‍റെ അക്രമാസക്തമായ പെരുമാറ്റം തുടർന്നുകൊണ്ടേയിരുന്നു.

ചുറ്റും കൂടിനിന്നവർ ഈ അപകടകരമായ ദൃശ്യം കണ്ട് പകച്ചുപോയി. സ്വന്തം വാശി തീർക്കാൻ വേണ്ടി സ്വന്തം രക്തത്തെ തന്നെ ഒരു മനുഷ്യ കവചമായി ഉപയോഗിച്ച ഇയാളുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

റോഡ് റേജും അനിയന്ത്രിതമായ കോപവും എങ്ങനെ ഒരു മനുഷ്യനെ വിവേകശൂന്യനാക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ വീഡിയോ. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവർത്തികൾ കുട്ടികളുടെ സുരക്ഷയെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾ നടക്കുകയാണ്.

Latest News

Corehub Up