Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RohtangPass

Video

ശുദ്ധവായു തേടി മലകയറ്റം; ഹിമാലയൻ താഴ്വരകളെ ശ്വാസം മുട്ടിച്ച് ടൂറിസ്റ്റുകളുടെ പ്രവാഹം

ഡൽഹിയിലെ ശ്വാസംമുട്ടിക്കുന്ന വിഷപ്പുകയിൽ നിന്നും രക്ഷതേടി മലനിരകളിലേക്ക് പലായനം ചെയ്യുന്ന ജനങ്ങളുടെ തിരക്ക് ഹിമാചൽ പ്രദേശിലെ പരിസ്ഥിതിയെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നു.

തലസ്ഥാന മേഖലയിൽ വായു ഗുണനിലവാരം "അതിതീവ്രം' എന്ന വിഭാഗത്തിലേക്ക് താഴ്ന്നതോടെ ശുദ്ധവായു തേടിയുള്ള സഞ്ചാരികളുടെ പ്രവാഹമാണ് ഹിമാലയൻ താഴ്വരകളിൽ അനുഭവപ്പെടുന്നത്.

ഇതിന്‍റെ നേർക്കാഴ്ചയെന്നോണം ഹിമാചലിലെ പ്രശസ്തമായ റോഹ്താങ് പാസിൽ കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.

സാധാരണയായി ശൈത്യകാലത്തെ മഞ്ഞുവീഴ്ച ആസ്വദിക്കാനോ അവധിക്കാലം ആഘോഷിക്കാനോ എത്തുന്നവരുടെ തിരക്കാണ് ഇവിടെ ഉണ്ടാകാറുള്ളതെങ്കിൽ, ഇത്തവണ മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുൻപേ തന്നെ പതിനായിരക്കണക്കിന് വാഹനങ്ങൾ മലകയറുകയാണ്.

നിഖിൽ സൈനി എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് സമുദ്രനിരപ്പിൽ നിന്ന് പതിനായിരക്കണക്കിന് അടി ഉയരത്തിലുള്ള ഈ ട്രാഫിക് ബ്ലോക്കിന്‍റെ ഭീകരത പുറംലോകമറിഞ്ഞത്.

ഏകദേശം പത്ത് കിലോമീറ്ററോളം നീളത്തിൽ നൂറുകണക്കിന് ടാക്സികളാണ് റോഹ്താങ് പാസിലെ ഇടുങ്ങിയ പാതകളിൽ ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നത്.

"നഗരങ്ങളിലെ മലിനീകരണത്തിൽ നിന്നുള്ള രക്ഷപെടലാണോ ഇത്?' എന്ന ചോദ്യത്തോടെ പങ്കുവെക്കപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

നഗരങ്ങളിലെ തിരക്കിനെ വെല്ലുന്ന രീതിയിൽ ഹിമാലയൻ താഴ്വരകളിലേക്ക് വാഹനങ്ങൾ ഇരച്ചുകയറുന്നത് അവിടത്തെ പരിസ്ഥിതിക്ക് താങ്ങാവുന്നതിലും അധികമാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

സോഷ്യൽ മീഡിയയിലെ അതിശയോക്തി കലർന്ന യാത്രാ വിവരണങ്ങൾ ആളുകളെ ഇത്തരം സെൻസിറ്റീവ് മേഖലകളിലേക്ക് അനാവശ്യമായി ആകർഷിക്കുന്നുണ്ടെന്ന വിമർശനവും ശക്തമാണ്.

മതിയായ പ്ലാനിംഗോ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെ സഞ്ചാരികൾ മലനിരകളിലേക്ക് ഒഴുകുന്നത് പ്രാദേശിക ഭരണകൂടത്തിനും വലിയ തലവേദന സൃഷ്ടിക്കുന്നു.

കേവലം വിനോദത്തിനപ്പുറം വായു മലിനീകരണം ഒരു "പരിസ്ഥിതി കുടിയേറ്റത്തിന്' കാരണമാകുന്നു എന്നത് ഗൗരവകരമായ സംഗതിയാണ്.

Latest News

Corehub Up