ബുക്കാറസ്റ്റ്: യുക്രെയ്നുമായി അതിർത്തിയുള്ള റുമേനിയയുടെ ആകാശത്തു പ്രവേശിച്ച ഡ്രോൺ വെടിവച്ചു വീഴ്ത്തി. റുമേനിയൻ പ്രസിഡന്റ് നിക്കുസോർ ദാൻ ആണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ഡ്രോൺ പ്രയോഗിച്ചത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
റഡാറിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് റുമേനിയ നാലു യുദ്ധവിമാനങ്ങൾ വിന്യസിച്ചിരുന്നു. ഇതിൽ ഒരു എഫ്-16 വിമാനമാണ് ഡ്രോൺ വെടിവച്ചുവീഴ്ത്തിയത്. അവശിഷ്ടങ്ങൾ ഗോതന്പുപാടത്താണു വീണത്.
യുക്രെയ്നുമായി 650 കിലോമീറ്റർ നീളമുള്ള അതിർത്തിയുണ്ട് റുമേനിയയ്ക്ക്. യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം ഒട്ടേറെ തവണ റുമേനിയൻ ആകാശത്ത് ഡ്രോണുകൾ പ്രവേശിച്ചിട്ടുണ്ട്.