ജമ്മു: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ മകൾ റൂബയ്യ സയിദിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പ്രതിയെ പ്രത്യേക കോടതി വിട്ടയച്ചു.
1989ൽ നടന്ന സംഭവത്തിൽ 36 വർഷത്തിനുശേഷം അറസ്റ്റിലായ ഷഫാത് അഹമ്മദ് ഷാംഗ്ലുവിന്റെ ജുഡീഷൽ കസ്റ്റഡി തേടിയാണ് സിബിഐ കോടതിയെ സമീപിച്ചത്.
എന്നാൽ കുറ്റപത്രത്തിൽ ഷഫാത് അഹമ്മദിന്റെ പേരില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം കോടതിയെ ബോധിപ്പിച്ചതോടെ സ്വതന്ത്രനാക്കുകയായിരുന്നു.
1989 ഡിസംബർ എട്ടിനാണു ജമ്മുകാഷ്മീരിലെ ഭീകരസംഘടനയായ ജെകെഎൽഎഫ് റൂബയ്യയെ തട്ടിക്കൊണ്ടുപോയത്.
തടവിൽ കഴിയുകയായിരുന്ന അഞ്ച് ഭീകരരെ മോചിപ്പിച്ചതിനുശേഷമാണ് റൂബയ്യയെ ഭീകരർ വിട്ടയച്ചത്.