Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RussianPresident

'ലോക ജിഡിപിയുടെ 40 ശതമാനവും ബ്രിക്സ് സംഭാവന ചെയ്യുന്നു': ജി7 കൂട്ടായ്മയെ പരിഹസിച്ച് വ്ളാഡിമിർ പുടിൻ

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ 'ജി7' നെതിരെ രൂക്ഷമായ പരിഹാസവുമായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക ജിഡിപിയുടെ 40 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളാണ് ഉത്പാദിപ്പിച്ചതെന്നും എന്നാൽ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 29 ശതമാനം മാത്രമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി.

ലോകം വലിയ സാമ്പത്തിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പഴയ വികസിത രാജ്യങ്ങൾക്ക് പകരം പുതിയ വളർച്ചാ കേന്ദ്രങ്ങൾ ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങളിലൂടെയും മറ്റും പാശ്ചാത്യ രാജ്യങ്ങൾ അന്യായമായ മത്സരരീതികളാണ് പുറത്തെടുക്കുന്നത്. ഉപരോധങ്ങളെ അതിജീവിച്ച് റഷ്യ സ്വന്തം പരമാധികാരം ദൃഢമാക്കിയതായും വിശ്വസ്തരായ പങ്കാളികളുമായി സഹകരണം ശക്തമാക്കിയതായും പുടിൻ വ്യക്തമാക്കി.

തുടർന്ന് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കണക്കുകൾ ശരിവെച്ചു. ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ 25 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളുടെ പങ്കാണ്. ആഗോള ജിഡിപി രണ്ടര ഇരട്ടി വളർന്നപ്പോൾ, ബ്രിക്സ് രാജ്യങ്ങളുടെ ജിഡിപി നാലര ഇരട്ടിയോളം വർധിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സന്തുലിതമായ വ്യാപാരവും സേവന മേഖലയിലെ വികസനവും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകളും നടന്നു. പശ്ചിമേഷ്യൻ, കരിങ്കടൽ മേഖലകളിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മോദി, സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് ആവർത്തിച്ചു. റഷ്യയിൽ നടക്കുന്ന 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്കുള്ള പുടിന്‍റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിക്കുകയും ചെയ്തു.

 

Latest News

Corehub Up