Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S.janaki

പാട്ടിന്‍റെ അമ്മയ്ക്ക് പ്രണാമം; എസ്. ജാനകിയെ അനുസ്മരിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: എസ്. ജാനകിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമായിരുന്നു ജാനകിയമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലായിരുന്നു.

സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്നും സതീശൻ അനുസ്മരിച്ചു. ഒരു ഗായിക എന്നതിന് അപ്പുറം എസ്. ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്ദം നല്‍കിയ സ്‌നേഹ വാത്സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങള്‍.

ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയാണ് അവർ. സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്‍ണയിച്ച മഹാസ്വരത്തിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up