Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SHO

പരാതിക്കാരിയോട് മോശം പെരുമാറ്റം; കണ്ണൂർ ടൗൺ മുൻ എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ: പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ എസ്എച്ച്ഒ ആയിരിക്കെയാണ് പരാതിക്ക് ആധാരമായ സംഭവം.

സംഭവത്തിന്‍റെ വിഡീയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയ സ്ത്രീയോട് മോശം ഭാഷാ പ്രയോഗമുൾപ്പടെ നടത്തിയെന്ന് ആരോപിച്ചാണ് പരാതി.

പരാതിക്കാരി സംഭവസമയം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരോപണ വിധേയർക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയ സ്ത്രീയോട്, ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടിൽ പോയി ഭർത്താവിനോട് പറഞ്ഞാൽ മതിയെന്ന് ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തനിക്കെതിരെ ശ്രീജിത്ത് കൊടേരി അന്യായമായി കേസെടുക്കുകയും തനിക്ക് പറയാനുള്ളത് കേൾക്കാൻ തയാറായില്ലെന്നും മോശമായി പെരുമാറിയെന്നും യുവതി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

 

Kerala

നിയമപാലകനോ... കാലനോ?; പോലീസ് സ്റ്റേഷനിൽ ഗർഭിണിയുടെ മുഖത്തടിച്ച് എസ്എച്ച്ഒ

കൊച്ചി: പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.

2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പരിഭ്രാന്തിയിലായ യുവതി കരയുന്നതിനിടെയാണ് ഇയാൾ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.

ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് ഇയാൾ.

നേരത്തെ, വഴിയരികിൽ നിന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിയെ മർദിച്ചയാളാണ് പ്രതാപചന്ദ്രൻ.

Kerala

പോലീസിനുനേരേ കത്തിയുമാ‌യി പ്രതി, എസ്എച്ച്ഒ വെ‌ടിവച്ചു

തിരുവനന്തപുരം: ആര്യങ്കോട്ട് കാപ്പ കേസ് പ്രതി പോലീസിനുനേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തു. പ്രതിക്കുനേരെ എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും ദേഹത്തു കൊണ്ടില്ല.

വെട്ടുകത്തിയുമായി പ്രതി ഓടി രക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൈലി കിരണിന് നേരേയാണ് ആര്യാങ്കോട് എസ്എച്ച്ഒ വെടിയുതിര്‍ത്തത്.

കാപ്പ കേസില്‍ നാട് കടത്തിയ പ്രതി വീട്ടില്‍ തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയമാണ് പോലീസിനെ ആക്രമിക്കാന്‍ പ്രതി വെട്ടുകത്തിയുമായി പാഞ്ഞടുത്തത്. എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും പ്രതിയുടെ ശരീരത്തില്‍ പരിക്കേറ്റില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ജീവന്‍ രക്ഷാര്‍ഥം മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണു പോലീസ് പറയുന്നത്.

Latest News

Corehub Up