തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി (എസ്ഐആർ) നടക്കുന്ന ഹിയറിംഗിൽ 25,000 പേർ വോട്ടർ പട്ടികയ്ക്കു പുറത്തായി.
കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ, സ്ഥലംമാറിപ്പോയവർ, മരണമടഞ്ഞവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ അടക്കമുള്ളവരാണ് ഹിയിറിംഗിൽ വോട്ടർപട്ടികയിൽ നിന്നു പുറത്തായത്.
ഹിയിറിംഗിന് നോട്ടീസ് ലഭിച്ച ശേഷം വോട്ടർ പട്ടികയിൽനിന്നു പുറത്തായവരിൽ ഭൂരിഭാഗവും സ്ഥലംമാറിപ്പോയവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറയുന്നത്.