തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ)അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗ് നടപടികൾ അന്തിമഘട്ടത്തിലേക്ക്.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 122 നിയോജക മണ്ഡലങ്ങളിൽ നോട്ടീസ് നൽകിയവരുടെ ഹിയറിംഗ് പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
അവശേഷിക്കുന്ന 18 നിയോജക മണ്ഡലങ്ങളിൽ അടുത്ത ദിവസം തന്നെ നടപടി പൂർത്തീകരിക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. നോട്ടീസ് നൽകിയ എല്ലാവരെയും കൃത്യമായി ഹിയറിംഗ് നടത്തി ഒരു വോട്ടറുടെ അവകാശം പോലും നിഷേധിക്കാതെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മാധ്യമ പ്രവർത്തകരെ കാണും. ചൊവ്വാഴ്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും ചേരും.
നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ 22നും 23നും കേരളത്തിലെത്തും.