കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജി ഹൈക്കോടതി തുടർവാദത്തിനായി മാറ്റി.
കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല എന്നതടക്കം പ്രതിയുടെ വാദത്തിന് മറുപടി നല്കാന് സര്‍ക്കാരിനു സമയം അനുവദിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി 27ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിച്ചെങ്കിലും അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാരണമെന്തെന്ന് അറിയിക്കുകയോ അഭിഭാഷകനോടു സംസാരിക്കാന്‍ അനുവദിക്കുകയോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കുകയോ ചെയ്തില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
നിയമപരമായ വീഴ്ചകള്‍ വരുത്തിയതിനാല്‍ അറസ്റ്റ് നടപടികള്‍ നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.