ട്രിപോളി: ലിബിയൻ മുൻ നേതാവ് മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു.
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച നാല് പേർ ചേർന്നാണ് സെയ്ഫിനെ കൊലപ്പെടുത്തിയത്.
വീട്ടിലെ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലിബിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ൽ നാറ്റോയുടെ പിന്തുണയോടെ നടന്ന പ്രക്ഷോഭം അടിച്ചമർത്തിയതിന് 2015 ൽ സെയ്ഫ് തടവിലായിരുന്നു. 2017 ൽ ജയിൽ ചാടി ഒളിവിൽ കഴിഞ്ഞു.
തുടർന്ന് 2021 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചുവെങ്കിലും ലിബിയൻ തെരഞ്ഞടുപ്പ് അധികൃർ സെയ്ഫിനെ അയോഗ്യനാക്കുകയായിരുന്നു.