മുംബൈ: മൂന്നാമതും വിവാഹിതനായ ബോളിവുഡ് നടൻ ആമിർ ഖാനെതിരേ വാളെടുത്ത് മഹാരാഷ്ട്ര മന്ത്രിമാർ. ആമിർ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാണെന്ന് ശിവസേന നേതാവും മന്ത്രിയുമായ സഞ്ജയ് ഷിർസാത് പറഞ്ഞു.
ആമിർ വലിയ താരമായിരിക്കാം; എന്നാൽ, മൂന്നു തവണ വിവാഹിതനായതോടെ അദ്ദേഹത്തിന് ജനങ്ങളുടെ ഹൃദയത്തിലെ സ്ഥാനം നഷ്ടപ്പെട്ടെന്ന് ഷിർസാത് കൂട്ടിച്ചേർത്തു.
ബിജെപി നേതാവും മന്ത്രിയുമായ നിതേഷ് റാണെയ്ക്കു പിന്നാലെയാണ് ഷിർസാതും ആമിറിനെതിരേ വാളെടുത്തത്.
സെലിബ്രിറ്റികൾ ഇത്തരം തീരുമാനമെടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു നിതേഷ് റാണയുടെ കമന്റ്. ആമിറിന്റെ വിവാഹം ലവ് ജിഹാദിന് ഉദാഹരണമായി കാണാനാവുമോയെന്നും നിതേഷ് റാണ ചോദിച്ചിരുന്നു.