ഡബ്ലിൻ: സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പിനുനേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആയിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അയർലൻഡിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
സൗദിയുടെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ചതായും ട്രംപ് മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ അമേരിക്കൻ ഭരണകൂടത്തെ ബന്ധപ്പെട്ടുവെന്നും അമേരിക്ക സംഘർഷത്തിൽ ഇടപെടരുതെന്ന് അഭ്യർഥിച്ചതായും ട്രംപ് പറഞ്ഞു. ചെങ്കടൽവഴി ഭൂരിഭാഗം കപ്പലുകളെയും ഹൂതികൾ കടത്തിവിടുന്നുണ്ട്. സൗദിയുടെ കപ്പലുകൽ മാത്രമാണ് തടയുന്നത്. അക്കാര്യം ശരിപ്പെടുത്തേണ്ടതുണ്ടെന്നും ട്രപ് കൂട്ടിച്ചേർത്തു.