റിയാദ്: ഇറാനുമായുള്ള സംഘർഷം വർധിപ്പിക്കരുതെന്ന് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് ട്രംപ് അറിയിച്ച ശനിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചുവെന്നാണു റിപ്പോർട്ട്.
അമേരിക്കൻ ആക്രമണത്തിനു പ്രതികാരമായി സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന-വിതരണ സംവിധാനങ്ങളെ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന ആശങ്ക ട്രംപിനെ മുഹമ്മദ് രാജകുമാരൻ ധരിപ്പിച്ചുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞയാഴ്ച ഇറാക്കിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേൽ യുഎസ് നടത്തിയ ആക്രമണത്തിൽ സൗദിയും പങ്കുചേർന്നിരുന്നു.