Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchengenVisa

America

ഷെങ്കൻ വീസ നിയമങ്ങളിലും ഫീസിലും സമഗ്ര അഴിച്ചുപണിക്ക് യൂറോപ്യൻ കമ്മീഷൻ

ബ്രസൽസ്: യൂറോപ്പിലേക്കുള്ള ഹ്രസ്വകാല ഷെങ്കൻ വീസ ചട്ടങ്ങളിലും ഫീസിലും സമഗ്രമായ മാറ്റങ്ങൾ വരുത്താൻ യൂറോപ്യൻ കമ്മീഷൻ ഒരുങ്ങുന്നു.

വീസ വിതരണ പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിനൊപ്പം നിയമാനുസൃത യാത്രക്കാർക്ക് ഇളവുകൾ നൽകാനും അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്.

ഇതിന്‍റെ ഭാഗമായി നിലവിലെ വീസ ഫീസിന് പുറമെ യൂറോപ്യൻ യൂണിയൻ തലത്തിൽ അധിക സർചാർജ് ഏർപ്പെടുത്തുന്ന കാര്യവും കമ്മീഷന്‍റെ സജീവ പരിഗണനയിലാണ്.

നിലവിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനം, തൊഴിൽപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി 180 ദിവസത്തിനുള്ളിൽ പരമാവധി 90 ദിവസം വരെ ഷെങ്കൻ മേഖലയിൽ തങ്ങാൻ ഇത്തരം വീസ അനിവാര്യമാണ്.

പുതിയ ഭേദഗതികൾ സംബന്ധിച്ച ഔദ്യോഗിക കരട് നിർദ്ദേശം 2027-ന്‍റെ ആദ്യ പാദത്തിൽ പുറത്തിറക്കാനാണ് കമ്മീഷൻ പദ്ധതിയിടുന്നത്.

ബിസിനസ് യാത്രക്കാർക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് ആനുകൂല്യങ്ങൾ

വിശ്വസ്തരായ ബിസിനസ് യാത്രക്കാർക്കും അന്താരാഷ്ട്ര കമ്പനികൾക്കും വിസ നടപടികൾ ലളിതമാക്കുക എന്നതാണ് കമ്മീഷന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അംഗീകൃത ബിസിനസ് സ്ഥാപനങ്ങളുടെ പൊതുവായ പട്ടിക (White List) യൂറോപ്യൻ തലത്തിൽ തയാറാക്കും.

ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വീസ അപേക്ഷകളിൽ ഫാസ്റ്റ് ട്രാക്ക് പരിശോധന, മുൻഗണനാ അപ്പോയിന്‍റ്മെന്‍റുകൾ, സമർപ്പിക്കേണ്ട രേഖകളിൽ ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കും.

നിലവിൽ ഓരോ ഷെങ്കൻ രാജ്യങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങൾ പിന്തുടരുന്നത് മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കി ഏകീകൃത സംവിധാനം കൊണ്ടുവരാനാണ് നീക്കം.

സുരക്ഷാ വീഴ്ച വരുത്തുന്ന രാജ്യങ്ങൾക്ക് കടുത്ത വിസ നിയന്ത്രണങ്ങൾ

അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിൽ യൂറോപ്യൻ യൂണിയനുമായി പൂർണമായി സഹകരിക്കാത്ത മൂന്നാം രാജ്യങ്ങൾക്കുമേൽ കർശനമായ വീസ ഉപരോധങ്ങൾ കൊണ്ടുവരാനും കരട് രേഖ ശുപാർശ ചെയ്യുന്നു.

വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ വഷളാകുകയോ, വ്യാജപ്രചാരണങ്ങൾ, സൈബർ/ഹൈബ്രിഡ് ആക്രമണങ്ങൾ, ചാരവൃത്തി, കുടിയേറ്റത്തെ ആയുധമാക്കൽ തുടങ്ങിയ ശത്രുതാപരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ വീസ വിതരണത്തിൽ ഇയു തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

വീസ ഫീസിൽ അധിക നിരക്ക് വന്നേക്കും

ഷെങ്കൻ പൊതു വീസ നയം കൂടുതൽ ആധുനികവൽക്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി, നിലവിലെ വീസ ഫീസിന് പുറമെ യൂറോപ്യൻ യൂണിയൻ തലത്തിൽ ഏകീകൃതമായ ഒരു അധിക നിരക്ക് ഈടാക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്.

2024-ൽ മാത്രം ഷെങ്കൻ രാജ്യങ്ങളിലേക്ക് 1.17 കോടിയിലധികം ഹ്രസ്വകാല വീസ അപേക്ഷകൾ ലഭിക്കുകയും അതിൽ 1.03 കോടിയോളം വീസകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ വീസ പരിഷ്കരണങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഒക്ടോബർ ആറിനകം സമർപ്പിക്കാൻ യാത്രക്കാർ, വ്യവസായ സ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവരിൽ നിന്ന് യൂറോപ്യൻ കമ്മീഷൻ പ്രതികരണങ്ങൾ തേടിയിട്ടുണ്ട്.

നിലവിലെ ഷെങ്കൻ വിസ ഫീസും വിശദാംശങ്ങളും

യൂറോപ്യൻ കമ്മീഷൻ ഏറ്റവും ഒടുവിൽ പരിഷ്കരിച്ച നിരക്കുകൾ പ്രകാരം നിലവിൽ പ്രാബല്യത്തിലുള്ള ഷെങ്കൻ ഹ്രസ്വകാല വീസ (Type C - Short Stay Visa) ഫീസ് വിവരങ്ങൾ:

മുതിർന്നവർക്ക്: €90 (ഏകദേശം ₹8,000 - ₹8,300), കുട്ടികൾക്ക് (6 മുതൽ 12 വയസ്): €45 (ഏകദേശം ₹4,000 - ₹4,150), ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക്: സൗജന്യം. പ്രത്യേക ഇളവുകൾ (ഫീസ് പൂർണമായും ഒഴിവാക്കപ്പെട്ടവർ).

അംഗീകൃത സ്കൂൾ യാത്രകളിലോ വിദ്യാഭ്യാസ ട്രെയിനിംഗുകളിലോ പങ്കെടുക്കുന്ന വിദ്യാർഥികളും അവരെ അനുഗമിക്കുന്ന അധ്യാപകരും. ശാസ്ത്രീയ ഗവേഷണങ്ങൾക്കായി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര ഗവേഷകർ.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ (NGOs) നടത്തുന്ന സെമിനാറുകൾ, സമ്മേളനങ്ങൾ, സാംസ്കാരിക/കായിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന 25 വയസ് വരെയുള്ള യുവ പ്രതിനിധികൾ.

യൂറോപ്യൻ യൂണിയൻ (EU/EEA) പൗരന്മാരുടെ കുടുംബാംഗങ്ങൾ (നിശ്ചിത നിബന്ധനകൾക്ക് വിധേയം).

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

വിഎഫ്എസ് ഗ്ലോബൽ / സർവീസ് ചാർജ്: ഔദ്യോഗിക വീസ ഫീസിന് പുറമെ, വീസ അപേക്ഷാ കേന്ദ്രങ്ങൾ (ഉദാഹരണത്തിന് വിഎഫ്എസ് ഗ്ലോബൽ അല്ലെങ്കിൽ TLScontact) ഈടാക്കുന്ന സർവീസ് ചാർജ് അപേക്ഷകർ വെവ്വേറെ നൽകണം (ഇത് സാധാരണയായി €30 മുതൽ €40 വരെ വരും).

റീഫണ്ട് ലഭിക്കില്ല: വിസ നിരസിക്കപ്പെട്ടാലും അടച്ച അപേക്ഷാ ഫീസോ സർവീസ് ചാർജോ ഒരു കാരണവശാലും തിരികെ ലഭിക്കില്ല.

ഫീസ് പുനരവലോകനം: ഷെങ്കൻ വിസ കോഡ് പ്രകാരം യൂറോപ്പിലെ പണപ്പെരുപ്പവും ജീവനക്കാരുടെ വേതന വർധനവും കണക്കിലെടുത്ത് ഓരോ മൂന്ന് വർഷം കൂടുമ്പോഴും വീസ ഫീസ് പുനഃപരിശോധിക്കാറുണ്ട്.

Latest News

Corehub Up