തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ ബ്ലേഡ് പ്രയോഗത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല. മാർച്ചിൽ പോലീസ് ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം തള്ളിയ മന്ത്രി ലാത്തിയും തോക്കും കൈവശമുള്ള പോലീസിന് എന്തിനാണ് ബ്ലേഡെന്ന്ചോ ദിച്ചു.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തുമാറ്റാൻ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും പൊതുമുതൽ നശിപ്പിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത അക്രമം അരങ്ങേറിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.