Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SensitiveZone

പരിസ്ഥിതിലോല മേഖല: ജനവാസ പ്രദേശങ്ങളെ പൂർണമായി ഒഴിവാക്കും

തിരുവനന്തപുരം: ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കിയാകും പരിസ്ഥിതി ദുർബല മേഖല വിജ്ഞാപനം ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.

വനപ്രദേശങ്ങളാകും പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുത്തുക. കേരളത്തിൽ വനപ്രദേശത്തിന്‍റെ വിസ്തൃതി കൂടുതലാണ്. ഇക്കാര്യം സമിതിയെ അറിയിച്ചിട്ടുണ്ട്. 29 ശതമാനം ഇവിടെ വനപ്രദേശമാണ്. ദേശീയ തലത്തിൽ ഇത് 21 ശതമാനം മാത്രമാണ്. എൻവയോണ്‍മെന്‍റ് മാപ്പ് പ്രസിദ്ധീകരിക്കും.

സ്ലോട്ടർഹൗസുകളിലെ മേഖലയിൽ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതിലോല മേഖല ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 131 വില്ലേജുകളിലായി ചുരുക്കാൻ നിർദേശിച്ചിരുന്നു.

കഴിഞ്ഞ സർക്കാർ ഇത് 8590 ചതുരശ്ര കിലോമീറ്ററായി കുറച്ചിരുന്നു. അതിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമം. കാർഡമം ഹിൽ റിസർവ് മുഴുവൻ ഒഴിവാക്കണമെന്നാണ് ആവശ്യം.

ഒരു ജനവാസ പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കരുതെന്ന ആവശ്യവുമായി താനും പരിസ്ഥിതി മന്ത്രിയും ഡൽഹിക്കു പോയി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News

Corehub Up