ചെന്നൈ: ഡിഎംകെ നേതാവും മുൻമന്ത്രിയുമായ വി.സെന്തിൽ ബാലാജിയുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നുള്ള സെന്തിലിന്റെ വിജയം ചോദ്യം ചെയ്ത് ഇറോഡ് സ്വദേശി പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് നടപടി.വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
എന്നാൽ, ഹർജി നൽകിയ വ്യക്തി മണ്ഡലത്തിന് പുറത്തുനിന്നുള്ള വോട്ടറാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷ് ഹർജി തള്ളുകയായിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം, അതാത് മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാൻ അവകാശമുള്ളുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.