Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sharad Pawar

നെഞ്ചിൽ അണുബാധ, ശരദ് പവാർ ആശുപത്രിയിൽ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) അധ്യക്ഷനും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ ആശുപത്രിയില്‍. ശരദ് പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പവാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശരദ് പവാർ വീൽചെയറിൽ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്.

National

ശരദ് പവാർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പവാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.

National

ഗൗതം അദാനി യുവാക്കൾക്ക് മാതൃകയെന്ന് ശരദ് പവാർ

ബാരാമതി: വലിയ സ്വപ്നങ്ങൾ കാണുന്ന കഠിനാധ്വാനികളായ യുവാക്കൾക്ക് വ്യവസായി ഗൗതം അദാനി മാതൃകയാണെന്ന് എൻസിപി (എസ്പി) തലവൻ ശരദ് പവാർ. പുനെയിലെ ശരദ്ചന്ദ്ര പവാർ സെന്‍റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉദ്ഘാടന വേളയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

പവാർ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിദ്യാ പ്രതിഷ്ഠാന്‍റെ കീഴിലാണ് ഗൗതം അദാനി ഫണ്ട് ചെയ്യുന്ന സെന്‍റർ ഓഫ് എക്സലൻസ് സ്ഥാപിച്ചത്. ഗുജറാത്തിലെ വരൾച്ചാ ബാധിതമായ ബനാസ്കന്ത ജില്ലയിൽ നിന്നാണ് അദാനി മുംബൈയിലെത്തിയതെന്നും പവാർ പറഞ്ഞു.

പവാർ സാഹിബിനെ മൂന്ന് പതിറ്റാണ്ടുകളായി പരിചയമുണ്ടെന്നും മുദ്രാവാക്യങ്ങളല്ല നല്ല രാഷ്‌ട്രീയമെന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നെന്നും അദാനി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

National

ഭുജ്ബലിന്‍റെ തട്ടകത്തിൽ ശരദ് പവാർ, ഷിൻഡെ പക്ഷങ്ങൾ സഖ്യത്തിൽ

 മുംബൈ: എൻസിപി (അജിത് പവാർ) നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബലിന്‍റെ തട്ടകമായ യേവ്‌ലയിൽ  ഉപമുഖ്യമന്ത്രി  ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ശരദ് പവാർ പക്ഷ എൻസിപിയും സഖ്യത്തിൽ മത്സരിക്കും.      

അജിത് പവാർ-ബിജെപി സഖ്യത്തിനെതിരേയാണ് ഷിൻഡെ-ശരദ് പവാർ സഖ്യത്തിന്‍റെ മത്സരം. മഹാരാഷ്‌ട്രയിൽ 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കും ഡിസംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്. 

National

ശിവസേന ഉദ്ധവിന്‍റെയും എൻസിപി ശരദ് പവാറിന്‍റെയും; വെട്ടിലായി മഹാരാഷ്‌ട്ര ബിജെപി മന്ത്രി

മുംബൈ: ശിവസേന ഉദ്ധവ് താക്കറെയുടെയും എൻസിപി ശരദ് പവാറിന്‍റെയുമാണെന്ന് പറയാതെ പറഞ്ഞ് വെട്ടിലായി മഹാരാഷ്‌ട്ര ബിജെപി മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ.

ശിവസേനയിലും എൻ‌സി‌പിയിലും രണ്ട് വിഭാഗങ്ങൾ തമ്മിൽ അവകാശത്തർക്കം നിലനിൽക്കുന്നതിനിടെയാണ് ബിജെപി നേതാവിന്‍റെ പരാമർശം. ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കുന്ന സർക്കാരിൽ ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിൻഡയും (ശിവസേന) അജിത് പവാറും (എൻസിപി) തുടരുമ്പോൾ മന്ത്രിയുടെ പരാമർശം വിവാദമായിരിക്കുകയാണ്.

ഉദ്ധവിന്‍റെ ശിവസേനയും (യുബിടി) ശരദ് പവാറിന്‍റെ എൻസിപിയും (എസ്പി) പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ ഭാഗമാണ്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീലിനു പാളിയത്.

ശിവസേന എപ്പോഴും താക്കറെയുടെ പാർട്ടിയെന്നും പിന്നീട് ഉദ്ധവ് താക്കറെയുടെ പാർട്ടിയെന്നും അറിയപ്പെട്ടിരുന്നു. ഒരുപക്ഷേ ഭാവിയിൽ അത് ആദിത്യ താക്കറെയുടെ പാർട്ടിയെന്നും അറിയപ്പെട്ടേക്കാം. എൻ‌സി‌പിയുടെ കാര്യവും ഇതുതന്നെയാണ്, ശരദ് പവാറിന്‍റെ പാർട്ടിയെന്നായിരുന്നു എല്ലായ്‌പോഴും അറിയപ്പെട്ടിരുന്നത്. ഒരിക്കലും തൊഴിലാളികളുടെ പാർട്ടി എന്നല്ല. മറുവശത്ത്, ബിജെപി എല്ലായ്പോഴും അതിന്‍റെ പ്രവർത്തകരുടെ പാർട്ടിയെന്നാണ് അറിയപ്പെടുന്നത് -അദ്ദേഹം പറഞ്ഞു.

Latest News

Corehub Up