തൃശൂർ: സിപിഎമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായിട്ടില്ലെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എ.എൻ. ഷംസീറിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരവധി കാലത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു സിപിഎമ്മിൽ നേതാവാകുന്നത്. അല്ലാത്തതരത്തിലുള്ള വിലയിരുത്തലിനെ പാർട്ടി തള്ളിക്കളയുന്നതായും പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗലാപുരത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാരും പാർലമെന്റിൽ എംപിമാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.