Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sink

Kottayam

വീണ്ടും മുങ്ങി പാലങ്ങൾ

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും പുലർച്ചെ പെയ്ത മഴയിൽ പഴയിടം കോസ്‌വേ ഉൾപ്പെടെ ചെറിയ പാലങ്ങളെല്ലാം വീണ്ടും വെള്ളത്തിൽ മുങ്ങി. ചിറ്റാർ പുഴയിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നു. തുടർന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെയാണ് പാലങ്ങളിൽ നിന്ന് വെള്ളമിറങ്ങിയത്. വൈകുന്നേരമായപ്പോൾ വീണ്ടും മഴ ശക്തി പ്രാപിച്ചു.

115 വീടുകളിൽ വെള്ളം കയറി

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വിവിധ പഞ്ചായത്തുകളിലായി 115 വീടുകളിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 82, പാറത്തോട് - അഞ്ച്, ചിറക്കടവ് - 12, മണിമല - 16 എന്നിങ്ങനെ നാല് പഞ്ചായത്തുകളിലായി 115 വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി.

അതീവ ജാഗ്രത പാലിക്കണം

കുന്നിൻ ചെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിൽ ദുർബലമായ റോഡുകളും സംരക്ഷണഭിത്തികളും കൂടുതൽ തകരാൻ സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ ആശങ്കയിലാണ്. ആറുകളിലും തോടുകളിലും അരുവികളിലും കുത്തൊഴുക്കിനു കുറവുണ്ടായെങ്കിലും ജലനിരപ്പ് വീണ്ടും ഉയരുമോ എന്ന ആശങ്കയുമുണ്ട്. മഴയുടെ സാഹചര്യം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ റവന്യു വകുപ്പും അഗ്നിരക്ഷാസേനയും തദ്ദേശ സ്ഥാപനങ്ങളും മറ്റ് ദുരന്തനിവാരണ സംവിധാനങ്ങളും ജാഗ്രത തുടരുകയാണ്. കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുന്നതുവരെ അനാവശ്യയാത്രകൾ ഒഴിവാക്കാനും മലയോര മേഖലയിലെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എട്ട് ക്യാന്പുകൾ

കാഞ്ഞിരപ്പള്ളി: താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാന്പുകളായി 209 പേർ താമസിച്ചു വരുന്നതായി അധികർ അറിയിച്ചു. എരുമേലി തെക്ക് വില്ലേജിൽ കൊരട്ടിയിൽ കെടിഡിസിയുടെ പിൽഗ്രിം സെന്‍റ്റിലാണ് ഇന്നലെ പുതിയ ക്യാന്പ് തുടങ്ങിയത്. ഇവിടേക്ക് എട്ട് കുടുംബങ്ങളിലെ 14 പേരെ മാറ്റി പാർപ്പിച്ചു. 73 കുടുംബങ്ങളിൽ നിന്നായി 96 സ്ത്രീകളും 77 പുരുഷൻമാരും 19 പെൺകുട്ടികളും 17 ആൺകുട്ടികളുമാണു ക്യാന്പുകളിൽ കഴിയുന്നത്. ഇതിൽ 60 വയസിനു മുകളിൽ പ്രായമുള്ള 53 പേരും മൂന്ന് ഭിന്നശേഷിക്കാരും മൂന്ന് കിടപ്പു രോഗികളും ഉൾപ്പെടും.

എരുമേലി തെക്ക് വില്ലേജിലെ കൂടാതെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സെന്‍റ് മേരീസ് ഗേൾസ് സ്കൂൾ, വില്ലണി വി.എസ്‌. കൺവൻഷൻ സെന്‍റർ, മാനിടംകുഴി അങ്കണവാടി, കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ ജെജെ മർഫി മെമ്മോറിയൽ സ്കൂ‌ൾ, മുണ്ടക്കയം പഞ്ചായത്തിൽ മുണ്ടക്കയം സിഎംഎസ് എൽപി സ്‌കൂൾ, കോരുത്തോട് പഞ്ചായത്തിൽ ഇഡിസി ഹാൾ, ചിറക്കടവ് പഞ്ചായത്തിൽ ചെറുവള്ളി കാവുംഭാഗം ഗവൺമെന്‍റ് എൽപിഎസ്, എരുമേലി വടക്കു വില്ലേജിൽ മുണ്ടക്കയം സെന്‍റ് ജോസഫ് ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്.

Latest News

Corehub Up