ന്യൂഡൽഹി: തമിഴ്നാട്ടിലെ രണ്ടു നിയമസഭാ സീറ്റുകൾ ഉൾപ്പടെ അഞ്ചു നിയമസഭാ സീറ്റുകളിലേക്കും ആസാമിലെ നാഗാവ് ലോക്സഭാ സീറ്റിലേക്കും ഒക് ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കും.
തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളിലിൽ വിജയിച്ച അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു.
ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച സീറ്റാണ് നന്ദിഗ്രാം.
ഭവാനിപുരിലും നന്ദിഗ്രാമിലും വിജയിച്ച അധികാരി ഭവാനിപുർ നിലനിർത്തുകയായിരുന്നു. പുതുച്ചേരിയിലെ തട്ടാൻചാവടിയിലും ഉപതെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി എൻ. രംഗസ്വാമി രാജിവച്ച സീറ്റാണിത്.
കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയി രാജിവച്ചതിനെത്തുടർന്നാണ് നാഗാവിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ബിജെപിയിൽ ചേർന്ന ബർദലോയി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.