കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു.
കൊല്ലം പൂതക്കുളം സ്വദേശിനി സ്നേഹ (22) യാണു മരിച്ചത്. മൈസൂരു രാമന് കോളജ് ഓഫ് നഴ്സിംഗിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച മൈസൂരുവില്‍നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങി സഹായം തേടി.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ആരോഗ്യനില മോശമായി. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം രാത്രി വീട്ടുവളപ്പില്‍ നടത്തി.