Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Space Travel

ചരിത്രം തിരുത്തി ആർട്ടെമിസ്-2; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് ഇനി ഈ നാലുപേർക്ക്

ഹൂസ്റ്റൺ: ബഹിരാകാശ പര്യവേഷണത്തിൽ അരനൂറ്റാണ്ട് പിന്നിട്ട അപ്പോളോ 13ന്‍റെ റെക്കോർഡ് തകർത്ത് ആർട്ടെമിസ്-2 ദൗത്യസംഘം ചരിത്ര നേട്ടം കൈവരിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ബഹുമതിയാണ് ഇനി ഈ ദൗത്യസംഘത്തിന് സ്വന്തം.

ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30-ന് ആർട്ടെമിസ്-2 പേടകം അതിന്‍റെ യാത്രയിലെ ഏറ്റവും നിർണായകമായ പോയിന്‍റിൽ എത്തും. ഇതോടെ ഭൂമിയിൽ നിന്ന് 4,06,173 കിലോമീറ്റർ അകലെയെന്ന അപൂർവ നേട്ടം മനുഷ്യർ കൈവരിക്കും. 1970-ൽ അപ്പോളോ 13 സംഘം സ്ഥാപിച്ച റിക്കാർഡാണ് ഇതോടെ പഴങ്കഥയാകുന്നത്.

ഓറിയോൺ പേടകം ചന്ദ്രോപരിതലത്തിന് ഏകദേശം 6000 കിലോമീറ്റർ വരെ അരികിലെത്തും. ഈ സമയം ചന്ദ്രൻ പേടകത്തിനും ഭൂമിക്കും ഇടയിൽ മറയായി വരുന്നതിനാൽ, ഈ ദൗത്യത്തിനിടയിലെ ഏകദേശം 40 മിനിറ്റോളം പേടകത്തിന് ഭൂമിയുമായി ബന്ധപ്പെടാൻ സാധിക്കില്ല. റീഡ് വൈസ്മാൻ നയിക്കുന്ന നാലംഗ സംഘമാണ് ഈ ചരിത്ര യാത്രയിലുള്ളത്.

ആർട്ടെമിസ്-2 സംഘം ചന്ദ്രനിൽ ഇറങ്ങുന്നില്ല. എന്നാൽ, രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിന് ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

 

Latest News

Corehub Up