കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ദേശീയ നേതാവുകൂടിയായ രണ്ടാം പ്രതി അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും ആയുധപരിശീലനത്തിലും ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതിലും സജീവ പങ്കാളിയാണ് ഹർജിക്കാരനെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ വാദം പരിഗണിച്ചാണ് ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.