Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srinivasan

ശ്രീനിവാസനെ കാണാനായി ജയറാം എത്താതിരുന്നത് ആ കാരണം കൊണ്ട്; ഉർവശി

നടൻ ശ്രീനിവാസനെ അവസാനമായി കാണാൻ ജയറാം വരാതിരുന്നത് ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജയറാമിന്‍റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയത് ശ്രീനിവാസനായിരുന്നുവെന്നും എന്നിട്ട് എന്തുകൊണ്ട് ജയറാം അദ്ദേഹത്തിന്‍റെ അന്ത്യയാത്രയിൽ പങ്കെടുക്കാനെത്തിയില്ല എന്നുമായിരുന്നു ചോദ്യങ്ങൾ.

ഇപ്പോഴിതാ ജയറാം വരാതെ ഇരുന്നതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ഉർവശി.

ശ്രീനിവാസന്‍ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ എത്താതിരുന്നത് തമിഴ് സിനിമയുടെ ഷൂട്ടിംഗ് തിരക്കില്‍ ആയിരുന്നതിനാലാണെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

''ഞാനും ജയറാമും പാണ്ഡ്യരാജന്‍റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തെരാു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും.

നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അറിയാം.

ജയറാമിന് വരാന്‍ പറ്റാത്തതിന്‍റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്.''ഉര്‍വശി പറഞ്ഞു.

Kerala

ടൗണ്‍ഷിപ്പ് മേഖല കൃഷി ഭൂമിയാക്കി, സിനിമയ്ക്കപ്പുറമുള്ള ബന്ധം, ശ്രീനിയേട്ടന്‍ എന്നും ഞങ്ങള്‍ക്ക് വഴികാട്ടി: കൃഷ്ണപ്രസാദ്

 കൊച്ചി: സിനിമയേക്കാള്‍ ഉപരി കാര്‍ഷിക മേഖലയിലാണ് തനിക്ക് ശ്രീനിവാസന്‍ പ്രചോദനമായിട്ടുള്ളതെന്ന് നടന്‍ കൃഷ്ണപ്രസാദ്.

ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് സെലിബ്രിറ്റികളായ തങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഓര്‍ക്കുകയാണെന്ന് കൃഷ്ണപ്രസാദ് കൊച്ചി ടൗണ്‍ ഹാളില്‍ ശ്രീനിവാസനെ അവസാനമായി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

"മലയാള സിനിമയില്‍ തന്‍റേതായ കൈയോപ്പ് പതിപ്പിച്ച ശ്രീനിയേട്ടന്‍റെ പാവനസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏതാണ്ട് പഞ്ചവടിപ്പാലം എന്ന സിനിമ തുടങ്ങിയ ഒരു ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. പക്ഷെ അതിനപ്പുറമായിട്ട് എനിക്ക്, ഒരു സിനിമാ നടന്‍ എന്നതിനപ്പുറം ആത്മബന്ധം എന്ന് പറയുന്നത് ഒരു കര്‍ഷകന്‍ എന്ന രീതിയിലാണ്. കാര്‍ഷിക മേഖലയില്‍ എനിക്ക് ഒരു വലിയ പ്രചോദനമായിരുന്നു ശ്രീനിയേട്ടന്‍.'

'അദ്ദേഹം സാമ്പത്തികമായി എത്ര ഉന്നതിയില്‍ വന്നിട്ടും ശ്രീനിയേട്ടന്‍ താമസിക്കുന്ന പുരയിടത്തോട് ചേര്‍ന്നു തന്നെ കാര്‍ഷിക മേഖല അദ്ദേഹം വികസിപ്പിച്ചെടുത്തു. ടൗണ്‍ഷിപ്പ് ആയ തൃപ്പൂണിത്തുറ പോലുള്ള സ്ഥലത്താണ് അദ്ദേഹം കൃഷി ചെയ്തത് എന്നുള്ളത്, നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ മനസിന്‍റെ വലിപ്പം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.'

'തീര്‍ച്ചയായും ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് ഞങ്ങളെ പോലെ സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പ്രചോദനമായി നിന്നുകൊണ്ട്, ഞങ്ങള്‍ക്കൊരു വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളുടെ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഞങ്ങള്‍ ഓര്‍ക്കുകയാണ്. ജീവിതത്തില്‍ ഇനിയും ആരെങ്കിലുമൊക്കെ, സെലിബ്രിറ്റികള്‍ ഈ കാര്‍ഷിക മേഖലയിലേക്ക് വരുന്നുണ്ടെങ്കില്‍, അതിന്‍റെയെല്ലാം പ്രചോദനം ശ്രീനിയേട്ടന്‍ ആയിരിക്കും'.-കൃഷ്ണ പ്രസാദ് പറഞ്ഞു.

അതേസമയം, എറണാകുളം കണ്ടനാട്ട് വാങ്ങിയ സ്ഥലത്ത് ശ്രീനിവാസന്‍ ജൈവകൃഷിക്കുകയും വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും നെല്ലും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീനി ഫാംസ് എന്ന പേരില്‍ വില്‍പനയും ആരംഭിച്ചിരുന്നു. മത്സ്യകൃഷിയും പശുവളര്‍ത്തലും ശ്രീനിവാസന്‍ നടത്തിയിരുന്നു.

 

Latest News

Corehub Up