Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbed

മഴയത്ത് ട്രെയിനിന്‍റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്നു

മുംബൈ: മഴവെള്ളം കയറാതിരിക്കാൻ ട്രെയിനിന്‍റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യാത്രക്കാരനെ സഹയാത്രികൻ കുത്തിക്കൊലപ്പെടുത്തി.

മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരനായ മായങ്ക് രമേശ് ലോഹാറാ(22)ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ റോഷൻ സുവർണ (30) എന്ന യാത്രക്കാരനെ കുർളയിൽനിന്ന് അറസ്റ്റ് ചെയ്തു.

റെയിൽവേ പോലീസിന്‍റെ ആറു സംഘങ്ങൾ നഗരത്തിലുടനീളം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാത്രി 11ഓടെ ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചിലായിരുന്നു സംഭവം. അന്ധേരി-ബോറിവലി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് തർക്കം രൂക്ഷമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തർക്കത്തെത്തുടർന്ന് യാത്രികനെ കത്തികൊണ്ടു കുത്തിയ പ്രതി ബോറിവലി സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തുന്നതിനുമുമ്പ് പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ റോഷൻ മുംബൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

National

ബക്രീദ് വിരുന്നിന് ക്ഷണിച്ച് വരുത്തി സുഹൃത്തിനെ കൊന്നു; പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 17 വയസുകാരനായ സൂര്യ പ്രതാപ് ചൗഹാൻ കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. അസദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയാണ് യുപിയിലെ ഖോദ പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്.

ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ കൊല്ലപ്പെട്ടത്.

11-ാം ക്ലാസ് വിദ്യാർഥിയായ സൂര്യ പ്രതാപിന്‍റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് കനത്ത വർഗീയ സംഘർഷാവസ്ഥയും വലിയ ജനരോഷവും നിലനിന്നിരുന്നു. കുറ്റവാളികളെ ഉടനടി പിടികൂടണമെന്നും എൻകൗണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും നാട്ടുകാരും പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഒളിവിൽ പോയ മുഖ്യപ്രതി അസദിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയത്.

അസദ് തന്‍റെ കൂട്ടാളികളെ കണ്ട് പണം വാങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഖോദ പ്രദേശത്ത് പരിശോധന കർശനമാക്കി.

ഒരു ബൈക്കിൽ സുഹൃത്തിനൊപ്പം എത്തിയ അസദിനെ തടയാൻ ശ്രമിച്ചപ്പോൾ, ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അസദിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്.

National

മെഡിക്കൽ വിദ്യാർഥിയെ അജ്ഞാതൻ കുത്തിക്കൊന്നു

അമൃത്സർ: പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥിയെ അജ്ഞാതൻ കുത്തിക്കൊന്നു. പട്യാലയിലെ ന്യൂ ലാൽ ബാഗ് ഏരിയയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥി കമൽ മിത്തൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം.

പട്യാല ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ വിദ്യാർഥിയും മാൻസ ജില്ലയിലെ ബരേത സ്വദേശിയുമാണ് കമൽ. താമസസ്ഥലത്ത് വച്ചാണ് കമലിനെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച പകൽ മുഴുവൻ ഫോൺ വിളിച്ചിട്ടും കമൽ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് വൈകുന്നേരത്തോടെ സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. വസ്ത്രത്തിൽ രക്തക്കറകളുമായി പ്രദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഫോറൻസിക് വിദഗ്ധരും ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ, ന്യൂ ഓഫീസർ കോളനി പോലീസ് പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

"കെട്ടിടത്തിൽ നാലോളം വിദ്യാർഥികൾ പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്നു. ചോദ്യം ചെയ്യലിനായി അവരെയെല്ലാം കണ്ടെത്തി വരികയാണ്. മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്.'- മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Kerala

ക്രിക്കറ്റ് കളിക്കിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കാസർഗോഡ്: ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് മരിച്ചു. മാർപ്പിനടുക്ക ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ (42)ആണ് മരിച്ചത്.

കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കളിക്കിടെ വാക്ക് തർക്കം ഉണ്ടാവുകയും ഉടൻ തന്നെ കത്തികൊണ്ട് യുവാവിനെ കുത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കൊലകുറ്റത്തിന് കേസെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Kerala

സഹപ്രവർത്തകനെ കുത്തിപ്പരിക്കേല്പിച്ച പോലീസുകാരന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പേരൂര്‍ക്കട മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അന്‍സാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിടിയിലായ നന്ദാവനം എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ അനീഷ്‌കുമാറിനെ മ്യൂസിയം പോലീസ് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ്‌കുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ 112ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്‍സാറും സംഘവും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി അനീഷ്‌കുമാറിന്‍റെ നന്ദാവനത്തിനു സമീപത്തെ വീട്ടിലെത്തി. ഇതിനിടെ പ്രകോപിതനായ അനീഷ് കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതോടെ കുത്തേറ്റത് ചെവിയിലായിരുന്നു.

അന്‍സാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

Kerala

കുടുംബവഴക്ക് പരിഹരിക്കാനെത്തി; പോലീസുകാരനെ സഹപ്രവർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ സഹപ്രവർത്തകനെ പോലീസുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വികാസ് ഭവൻ ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് എആർ ക്യാമ്പിലെ പോലീസുകാരനായ അനീഷിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. അനീഷിന്‍റെ വീട്ടിലെ കുടുംബവഴക്ക് പരിഹരിക്കാനാണ് അൻസാർ എത്തിയത്. സംസാരിക്കുന്നതിനിടയിൽ അനീഷ് അൻസാറിനെ കുത്തുകയായിരുന്നു.

പരിക്കേറ്റ അൻസാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അനീഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.

National

ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം കുത്തിക്കൊന്നു

ചിറ്റൂർ: ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം കുത്തിക്കൊന്നു. എബിഎൻ ആന്ധ്ര ജ്യോതി എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടർ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

ചിറ്റൂരിലെ വി കോട്ട പട്ടണത്തിലാണ് സംഭവം. പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അജ്ഞാതസംഘം പിന്തുടർന്ന് ആക്രമിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ പിടികൂടി കുത്തിക്കൊല്ലുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ചുതന്നെ ജഗൻമോഹൻ റെഡ്ഡി മരിച്ചു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും തൊഴിൽപരമോ വ്യക്തി വൈരാഗ്യമോ ആകാം കാരണമെന്നും പോലീസ് പ്രതികരിച്ചു.

പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മകൾ രംഗത്തെത്തി. ജഗൻമോഹൻ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്‍റെ തെളിവാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Kerala

നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. അൽമ(33)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു.

കൊലപാതകത്തിന് ശേഷം വിഷ്ണു വിവരം അയൽക്കാരെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി. മക്കളില്ല.

 

NRI

കലിഫോർണിയയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ചു; മകൾക്ക് പരിക്ക്

കലിഫോർണിയ: ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്‍ററി സ്കൂളിലെ അധ്യാപികയായ ആർതി വർമയാണ് മരിച്ചത്. പരിക്കേറ്റ മകൾ മീര വർമ ചികിത്സയിലാണ്.

ഈ മാസം 20ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ സെർജിയോ ഫ്രെയറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് കുടുംബവുമായി മുൻപരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല.

ആർതിയുടെ ഭർത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു. മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവർത്തകയാണ് പരിക്കേറ്റ മീര വർമ.

ബർബാങ്ക് മേഖലയിലെ ഇന്ത്യൻ സമൂഹത്തെയും സഹപ്രവർത്തകരെയും ഈ ദാരുണ സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ്.

National

നാന്ദെഡിൽ ശിവസേന പ്രവർത്തകനെ കുത്തിക്കൊന്നു

നാന്ദെഡ്: മഹാരാഷ്‌ട്രയിലെ നാന്ദെഡ് നഗരത്തിൽ ശിവസേന പ്രവർത്തകനെ കുത്തിക്കൊന്നു. സോനു കല്യാൺകർ (35) ആണ് ഇന്നലെ വെളുപ്പിനു കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ സോനുവിനെ മൂന്ന് അക്രമികൾ കുത്തിക്കൊല്ലുകയായിരുന്നു. നാന്ദെഡിൽ മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. സോനുവിന് 17 കുത്തേറ്റു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തു. ഈയിടെയാണ് സോനു ബിജെപി വിട്ട് ശിവസേന (ഉദ്ധവ്)യിൽ ചേർന്നത്.

District News

ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: ചടയമംഗലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തികൊന്നു. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമയായ സക്കീർ ഹുസൈനാണ് (52) കൊല്ലപ്പെട്ടത്. പ്രതിയായ ജീവനക്കാരൻ ഇർഷാദ് പിടിയിലായിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ ഇർഷാദിനെ മണ്ണന്തലയിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നിലവിൽ കർണാടകയിലാണ് താമസിക്കുന്നത് . കൂലി സംബന്ധിച്ച തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സക്കീറിന്‍റെ ഉടമസ്ഥതയിലുള്ള കടയ്ക്കലിലെ ഹോട്ടലിൽ ഇർഷാദ് നേരത്തെ ജോലി ചെയ്തിരുന്നു. അന്ന് കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇയാൾ നാട്ടിലേക്ക് മടങ്ങിയിരുന്നുവെങ്കിലും ഒരു മാസം മുൻപ് തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു സക്കീർ. ഈ സമയം ഹോട്ടലിന്‍റെ മുകളിലത്തെ മുറിയിൽ വച്ച് ഇർഷാദ് സക്കീറിനെ കുത്തിവീഴ്ത്തുകയായിരുന്നു.സക്കീർ ഹുസൈനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൃത്യത്തിനു ശേഷം അടിയന്തരമായി നാട്ടിൽ പോകണമെന്ന് സഹപ്രവർത്തകനെ വിശ്വസിപ്പിച്ചാണ് ഇർഷാദ് ബസ് സ്റ്റാൻഡിലെത്തിയത്. അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ചടയമംഗലം പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

National

വിശാഖപട്ടണത്ത് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ അമ്പയര്‍ കുത്തേറ്റ് മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ കൗമാരക്കാരനായ അമ്പയര്‍ കുത്തേറ്റ് മരിച്ചു. 21 വയസുകാരനായ അജിത്ത് ബാബുവാണ് മരിച്ചത്.

‌കളിക്കിടെ ഒരു റണ്‍ഔട്ട് തീരുമാനത്തെ ചൊല്ലി രണ്ട് ടീമുകള്‍ക്ക് ഒപ്പം എത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയാങ്കളിയായി അക്രമത്തിലേക്ക് എത്തുകയായിരുന്നു. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഞായറാഴ്ചയായിരുന്നു പ്രാദേശിക ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരുന്നത്. ഒരു മത്സരത്തിനിടെ അമ്പയര്‍ റണ്‍ഔട്ട് വിധിച്ചെങ്കിലും ഇതില്‍ ഒരു ടീമിന് അമ്പയറുടെ തീരുമാനത്തിനോട് യോജിപ്പുണ്ടായിരുന്നില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കം ഏറെ നേരം നീണ്ടുനിന്നു.

തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന കളി അവസാനിച്ചതിന് ശേഷം അമ്പയറായിരുന്ന ഡോള അജിത്ത് ബാബുവിനെ എതിര്‍സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്ത് ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

National

വാക്കുതർക്കം, യുവാവിനെ കുത്തിക്കൊന്നു

ന്യൂഡൽഹി: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ നഹറിന് സമീപമാണ് സംഭവം. നിതേഷ്(20) എന്നയാളാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരൺ (18), മോണ്ടി (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ ചേർന്നാണ് നിതേഷിനെ കൊലപ്പെടുത്തിയത്.

കുത്തേറ്റ് ഗുരുതര പരിക്കേറ്റ നിതേഷിനെ പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണംസംഭവിച്ചു. നിതേഷിന് 10 തവണ കുത്തേറ്റതായി അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

Kerala

വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു

പറശ്ശാല: വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു. പാറശാലയിലെ മിഥില ലയൺസ് ക്ലബിലെ ഫിറ്റ്നസ് ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നെഞ്ചിലാണ് കുത്തേറ്റത്. കെട്ടിടത്തിനുള്ളില്‍ കയറി അശ്വന്ത് എന്ന യുവാവാണ് കുത്തിപരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.

രാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയസമയത്താണ് യുവതിയെ രക്തത്തിൽ കുളിച്ച് നിലയിൽ കണ്ടതെന്ന് പൊതു പ്രവർത്തകൻ പ്രശാന്ത് പറഞ്ഞു.

തലയുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റതെന്നും യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം അശ്വന്ത് ജിമ്മിൽ ഇരിക്കുകയായിരുന്നുവെന്നും പറയുന്നു. അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

National

പരീക്ഷയ്ക്ക് ഉത്തരം പറഞ്ഞുനൽകാത്തതിന് പക; പത്താംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ 10-ാംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ദാമോ നഗരത്തിലെ മലയ്യ മില്ലിന് സമീപമുള്ള ഓജസ്വിനി സ്കൂളിലാണ് സംഭവം.

ഋഷി അഹിർവാർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്ക് ശേഷം ഹാളിൽ നിന്നും പുറത്തിറങ്ങിയ ഋഷിയെ ഒരുസംഘം വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റാണ് ഋഷി കൊല്ലപ്പെട്ടത്. വിദ്യാർഥികൾക്കിടെയിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

നേരത്തെ, പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞുനൽകണമെന്ന് ചില വിദ്യാർഥികൾ ഋഷിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഋഷി ഇതിന് വിസമ്മതിച്ചതോടെ ഫെബ്രുവരി 27 നും മാർച്ച് രണ്ടിനും ഋഷിയും സഹപാഠികളും തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി.

അവസാന പരീക്ഷയുടെ ദിവസം പ്രതികാരം ചെയ്യുമെന്ന് സഹപാഠികൾ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിങ്ങിയ ഋഷിയെ കാത്തിരുന്ന സഹപാഠികൾ വളഞ്ഞിട്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു.

ഗുരുതരാവസ്ഥയിൽ ഋഷിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തം നഷ്ടപ്പെട്ട് മരണം സംഭവിച്ചിരുന്നു. ഋഷിക്ക് വിളർച്ച ഉണ്ടായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളെ ചോദ്യം ചെയ്തുവെന്നും കൃത്യത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർഥികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുത്തു.

Kerala

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ വിദ്യാർഥി മരിച്ചു

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനന്‍റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.

വ്യാഴാഴ്ച രാവിലെ ഹരികൃഷ്ണന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ 10.5നാണ് മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആക്രമണത്തിൽ ഹരികൃഷ്ണന്‍റെ സഹോദരനും സഹോദരിക്കും സഹോദരി ഭർത്താവിനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം.

മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ തടിക്കഷണംകൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു.

ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Kerala

പൂരത്തിനിടെ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ടുപേർക്ക് കുത്തേറ്റു

പാലക്കാട്: പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂരിലാണ് സംഭവം.

ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്‍റെ മുതുകിൽ മൂന്ന് കുത്തേറ്റു.

ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Kerala

ഫോൺ സ്ക്രീൻഗാർഡ് മാറുന്നതിനെ ചൊല്ലി തർക്കം; കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

ബംഗുളൂരു: മൊബൈൽ ഫോണിന്‍റെ സ്ക്രീൻ ഗാർഡ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൊബൈൽ ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ചിത്രദുർഗ ജില്ലയിലാണ് സംഭവം.

വിക്രം ചൗധരി എന്നയാൾക്കാണ് പരിക്കേറ്റത്. ചൗധരിയുടെ കടയിൽ നിന്നും പ്രതി ആദ്യം ഒരു മൊബൈൽ സ്ക്രീൻ ഗാർഡ് വാങ്ങിയിരുന്നു. പിന്നീട് അത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വീണ്ടുമെത്തി. എന്നാൽ ചൗധരി 100 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ഇതിനിടെ പ്രതി കത്തി ഉപയോഗിച്ച് ചൗധരിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ചൗധരിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Kerala

മദ്യലഹരിയിൽ തർക്കം; ഒരാളെ ചവിട്ടിക്കൊന്നു, ഒരു മാസം മുമ്പേ ഇവിടെ കുത്തിക്കൊല

പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്‍റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

Kerala

പാലായിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു

കോട്ടയം: പാല മാനത്തൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പാമ്പനാൽ ചാക്കോ (50), ഭാര്യ മേരി, മകൾ മായ, മായയുടെ ഒരു വയസുകാരി മകൾ ഇതൾ എന്നിവർക്കാണ് കുത്തേറ്റത്.

സാരമായി കുത്തേറ്റ ചാക്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് മൂന്ന് പേരെ പാലാ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നു രാവിലെയാണ് പെരുന്തേനീച്ച ആക്രമണമുണ്ടായത്. ആദ്യം കുത്തേറ്റത് ഗൃഹനാഥനാണ്. പിന്നാലെ മറ്റുള്ളവരെയും തേനീച്ച ആക്രമിച്ചു. കുഞ്ഞിനെ കുത്താതിരിക്കാൻ അമ്മ മായ ശ്രമിച്ചതിനാൽ അവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

തേനീച്ച ആക്രമണത്തെക്കുറിച്ചു വനംവകുപ്പ് അധികൃതരെയും ഫയർഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.

Kerala

കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതുകണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്‌റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായര്‍ (75) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

വീടിനടുത്തുനിന്നാണ് ഭാര്യ രാജാമണിക്ക് കടന്നല്‍കുത്തേറ്റത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും അസഹനീയമായ വേദന മൂലം രാജാമണി പുളയുകയായിരുന്നു. ഈ രംഗം കണ്ടാണ് നാരായണൻ നായർ കുഴഞ്ഞുവീണത്. മക്കള്‍: ഷിബു, ഷീബ (ഇരുവരും വിദേശത്ത്).

Kerala

കൊച്ചിയിൽ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.

ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. അതേസമയം, എന്താണ് തർക്കത്തിന് കാരണമെന്നോ പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നോ വ്യക്തമല്ല.

Kerala

ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു

തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.

പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.

 

Kerala

വാക്കുതർക്കം; മുട്ടം മെട്രോ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.

മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനാണ് കുത്തേറ്റത്.

നീതുവിനെ മെട്രോ പോലീസ് കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. നീതുവിനെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീതുവിന്‍റെ ഭർത്താവ് മഹേഷി (39)നെ മെട്രോ പോലീസ് കസ്റ്റഡിയിൽ എടുത്തു.

District News

മദ്യപാനത്തിനിടെ സംഘര്‍ഷം, ഒരാള്‍ക്ക് വെട്ടേറ്റു

നെടുങ്കണ്ടം: ബാലന്‍പിള്ളസിറ്റിയില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി പന്തിരുവേലില്‍ സന്ദീപിനാണ് (35) വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കൊല്ലം സ്വദേശി വൈശാഖിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.


വെല്‍ഡിംഗ് ജോലികളുമായി ബന്ധപ്പെട്ട് ഇരുവരും തൂക്കുപാലത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ ശന്പളവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ സന്ദീപിനെ വൈശാഖ് മര്‍ദിക്കുകയും വെട്ടുകയുമായിരുന്നു. വയറിനും കഴുത്തിനും വെട്ടേറ്റ ഇയാള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


പ്രതിയെ നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

കോട്ടയത്ത് അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോട്ടയം: പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്.

ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽപി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്‍റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് പ്രതിയെ പിടിച്ച് മാറ്റുകയായിരുന്നു.

Kerala

വണ്ടൂരിൽ ബാറില്‍ യുവാവിന്‍റെ ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു

മലപ്പുറം: വണ്ടൂരിൽ ബാറില്‍ യുവാവിന്‍റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്.

ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടയില്‍ ഷിബിലിനും കത്തിക്കുത്തിൽ പരിക്കേറ്റു.മൂന്നു പേരേയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അക്രമമുണ്ടായത്. ലഹരിയിലായിരുന്നു ഷിബിലെന്ന് പോലീസ് പറഞ്ഞു. ബാറിലെ മദ്യക്കുപ്പികളും ഫര്‍ണിച്ചറുകളും ഷിബില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.

International

ക്രൊയേഷ്യയിൽ കന്യാസ്ത്രീക്ക് കത്തിക്കുത്തേറ്റു

സാഗ്രെബ്: ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ കന്യാസ്ത്രീയെ അക്രമി കുത്തി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണു സംഭവം.

ആശുപത്രിയിൽ ചികിത്സയിലുള്ള സിസ്റ്റർ മരിയ താത്യാന സർനോ (34) അപകടനില തരണം ചെയ്തു.

“അല്ലാഹു അക്ബർ’’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് അക്രമി സിസ്റ്ററെ കുത്തിയത്. സാഗ്രെബിലെ പ്രൈമറി സ്കൂളിൽ അധ്യാപികയാണ് സിസ്റ്റർ മരിയ.

Kerala

എറണാകുളത്ത് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർഥിക്കു കുത്തേറ്റു

കൊച്ചി: സ്വതന്ത്ര സ്ഥാനാർഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഫസൽ റഹ്മാനെയാണ് പരിക്കേറ്റത്.

വടക്കേക്കര സ്വദേശി മനോജ് ആണ് ഫസലിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു ഫസൽ.

ഫസലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ ഫസലവും മനോജും തമ്മിൽ തർക്കമുണ്ടായി.

കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് മനോജ് ഫസലിനെ കുത്തുന്നത്. ഫസലിന്‍റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്.

 

Kerala

എറണാകുളത്ത് മധ്യവയസ്കൻ കുത്തേറ്റ് മരിച്ച നിലയിൽ

കൊച്ചി: മധ്യവയസ്‌കനെ വീട്ടിൽ കുത്തേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ (57) ആണ്‌ കൊല്ലപ്പെട്ടത്‌.

സംഭവുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് തൊഴുത്തിങ്കൽ സുകുമാരനെ (68) പോത്താനിക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. ഞായർ രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ്‌ ജനലിലൂടെ മൃതദേഹം കണ്ടത്.

മുറിയിൽ കട്ടിലിനുസമീപം നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിന്‍റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. ജനലിലൂടെ കൈയിട്ട് രാജന്‍റെ വയറ്റിൽ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നെന്നാണ്‌ പോലീസ് നിഗമനം.

രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രാജന്‍റെ വീടിനുസമീപമാണ്‌ സുകുമാരന്‍റെയും വീട്. ഇരുവരും ചേർന്ന്‌ പതിവായി മദ്യപിക്കുമായിരുന്നു. ശനിയാഴ്‌ച പകൽ ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു.

രാജന്‍റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്‌ച സംസ്കരിക്കും.

District News

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ ക ത്തികുത്തിയിറക്കി

കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.

അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു.

കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Kerala

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്‍റെ കഴുത്തിൽ കത്തികുത്തിയിറക്കി

കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.

അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു.

കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Latest News

Corehub Up