Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StandWithWorkers

Kouthukam

സൗഹൃദത്തിന് മുന്നിൽ ജോലിയും പണവും പുല്ല്; റെസ്റ്റോറന്‍റ് ഉടമകളെ ഞെട്ടിച്ച് ജീവനക്കാരുടെ കൂട്ടരാജി

സഹപ്രവർത്തകനോടുള്ള സ്നേഹവും ആദരവും പണത്തേക്കാളും ജോലിയേക്കാളും വലുതാണെന്ന് തെളിയിച്ച് ഒരു കൂട്ടം റെസ്റ്റോറന്‍റ് ജീവനക്കാർ മാതൃകയാകുന്നു. 

അമേരിക്കയിലെ 'മൈറ്റി ക്രാബ്' എന്ന ഭക്ഷണശാലയിലാണ് ഉടമകളുടെ ക്രൂരമായ നിലപാടിൽ പ്രതിഷേധിച്ച് മുഴുവൻ ജീവനക്കാരും ഒന്നിച്ച് ജോലി ഉപേക്ഷിച്ചത്. 

അന്തരിച്ച ജോഷ്വ ബിഷപ്പ് എന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്‍റെ ഓർമ്മയ്ക്കായി റെസ്റ്റോറന്‍റിന്‍റെ ഒരു മൂലയിൽ ജീവനക്കാർ ഒരുക്കിയ ചെറിയൊരു സ്മാരകമാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. 

ഉപഭോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിൽ, ജോലിത്തിരക്കിനിടയിലും ജോഷ്വയെ സ്മരിക്കാൻ ഒരുക്കിയ ആ കൊച്ചു ഇടം നീക്കം ചെയ്യാൻ ഉടമകളായ ബ്രാൻഡിയും റെബേക്കയും ആവശ്യപ്പെടുകയായിരുന്നു. 

ഭക്ഷണശാലയിലെത്തുന്നവരുടെ കണ്ണിൽപ്പെടാത്ത രീതിയിൽ ആ സ്മാരകം എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കണമെന്ന ഉടമകളുടെ വാശി ജീവനക്കാരെ വല്ലാതെ വേദനിപ്പിച്ചു. 

എന്നാൽ സ്മാരകം മാറ്റാൻ തയ്യാറാകാതിരുന്ന ജീവനക്കാരോട് ഉടമകൾ പെരുമാറിയത് അത്യന്തം മോശമായ രീതിയിലായിരുന്നു. അവന്‍റെ ശവസംസ്കാരത്തിന് പണം നൽകാൻ തക്ക സാമ്പത്തികമില്ലെങ്കിൽ മിണ്ടാതെ പോയി പണി എടുക്കാനാണ് ഉടമകൾ ആക്രോശിച്ചത്. 

മനസാക്ഷിയില്ലാത്ത ഈ വാക്കുകൾ കേട്ടതോടെ തങ്ങളുടെ ആത്മാഭിമാനവും മരിച്ച സുഹൃത്തിനോടുള്ള നീതിയും ഉയർത്തിപ്പിടിക്കാൻ ജീവനക്കാർ തീരുമാനിച്ചു. ഉടൻ തന്നെ എല്ലാവരും ഒപ്പിട്ട രാജിപ്പത്രം നൽകി അവർ ആ സ്ഥാപനത്തിന്‍റെ പടിയിറങ്ങി. 

സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ച ഈ വാർത്തയ്‌ക്കൊപ്പം ജീവനക്കാർ ഒരുക്കിയ സ്മാരകത്തിന്‍റെ ചിത്രവും അവർ കൈമാറിയ രാജിപ്പത്രവും പങ്കുവെച്ചിട്ടുണ്ട്. 

തൊഴിലാളികൾക്ക് അർഹമായ പരിഗണനയും ബഹുമാനവും നൽകാത്ത ഇടങ്ങളിൽ ജോലി ചെയ്യാൻ തങ്ങളില്ലെന്ന ഉറച്ച നിലപാടാണ് ഇവർ സ്വീകരിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ജീവനക്കാരുടെ ഐക്യത്തെയും നിലപാടിനെയും പ്രശംസിച്ച് രംഗത്തെത്തിയത്. 

ഇത്രയും മോശമായി പെരുമാറുന്നവർക്ക് രണ്ടാഴ്ചത്തെ നോട്ടീസ് പിരീഡ് പോലും നൽകേണ്ടതില്ലായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. 

ലാഭത്തേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ ഈ ഒരു കൂട്ടം മനുഷ്യർ തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്കെതിരെയുള്ള ഒരു വലിയ സന്ദേശമായി മാറിയിരിക്കുകയാണ്.

Latest News

Corehub Up