Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong

വെനസ്വേലയിൽ ശക്തമായ തുടർചലനം

കാരക്കാസ്: വെനസ്വേലയിൽ ഇന്നലെയുണ്ടായ ശക്തമായ തുടർചലനം ഏറെനേരം രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിച്ചു. ഇന്നലെ പ്രാദേശികസമയം രാവിലെ 7.01നു വെനസ്വേലയിലെ കരീബിയൻ തീരത്തായിരുന്നു ഭൂചലനമുണ്ടായത്.

റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചത്. എന്നാൽ, കൊളംബിയയുടെ ജിയോളജിക്കൽ സർവേ പറയുന്നത് റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്നാണ്.

ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാരക്കാസിൽ പരിഭ്രാന്തരായ ജനം തെരുവുകളിലേക്ക് ഓടി. ലാ ഗ്വായ സംസ്ഥാനത്തും ഭൂചലനത്തിന്‍റെ പ്രകന്പനമുണ്ടായി. വെനസ്വേലയിൽ ഇതുവരെ 1450 മരണമാണു സ്ഥിരീകരിച്ചത്.

അന്പതിനായിരത്തിലേറെ പേരെ കാണാതായി. ഇന്നലെയും രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു. ഭൂകന്പമുണ്ടായ 106 മണിക്കൂറിനുശേഷം ഇരുപത്തിയൊന്നുകാരനെ ജീവനോടെ പുറത്തെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരട്ട ഭൂകന്പം വെനസ്വേലയെ തകർത്തത്.

Latest News

Corehub Up