District News
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറില്‍ ഹൗസിംഗ് ബോര്‍ഡ് അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച ലിഫ്റ്റിന്റെ ടെന്‍ഡര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി.
ഒരു ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ഹൗസിംഗ് ബോര്‍ഡ് അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരികയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്കു കുരുക്കായി.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതല വഹിക്കുന്ന താലൂക്ക് ഓഫീസറും അനുബന്ധ ഉദ്യോഗസ്ഥരും റവന്യു ടവറിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടക്കേണ്ട ഓഫീസുകളില്‍ നിരവധി ഏണിപ്പടികള്‍ കയറേണ്ട അവസ്ഥയാണ്.
താലൂക്ക് ഓഫീസ് കൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ്, സപ്ലൈ ഓഫീസ്, എല്‍എ തഹസില്‍ദാര്‍ തുടങ്ങി ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ആറുനിലക്കെട്ടിടത്തിലാണ്. ഈ കെട്ടിടസമുച്ചയത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വയോജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്.
National
റാഞ്ചി: ജാർഖണ്ഡിൽ രസഗുള തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു. ജംഷഡ്പൂരിൽ ഒരു വിവാഹ വിരുന്നിനിടെയാണ് സംഭവം. ലളിത് സിംഗ്(41) എന്നയാളാണ് മരിച്ചത്.
മാലിയന്ത ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. രസഗുള തൊണ്ടയിൽ കുടുങ്ങിയ ഇദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടു.
ഉടൻ തന്നെ എംജിഎം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
Kerala
തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ 60 വയസുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത് ശ്വാസകോശത്തില്‍ മൂന്നു വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍എല്ല് ശസ്ത്രക്രിയ വേണ്ടാതെയുള്ള ബ്രോങ്കോസ്കോപിക് ചികിത്സയിലൂടെ വിജയകരമായി നീക്കം ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗിക്ക് ചികിത്സകളിൽ ആശ്വാസം ലഭിച്ചിരുന്നില്ല. കാന്‍സര്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇടത് ശ്വാസകോശം പൂര്‍ണമായും അടഞ്ഞ നിലയില്‍ കണ്ടെത്തി.
ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശ കാന്‍സറാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് പള്‍മണോളജി വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍, മീന്‍ എല്ല് ട്യൂമര്‍ പോലുള്ള അണുബാധാ വളര്‍ച്ചയ്ക്കുള്ളില്‍ മറഞ്ഞ നിലയില്‍ കണ്ടെത്തി. എന്‍ഡോബ്രോങ്കിയല്‍ ഡിബള്‍ക്കിംഗ് വഴി ഭാഗികമായി വളര്‍ച്ച നീക്കം ചെയ്തതിനുശേഷമാണ് മീന്‍ എല്ല് പുറത്തുവന്നത്.
ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ബ്രോങ്കോസ്കോപിക് പ്രക്രിയയിലൂടെ ശസ്ത്രക്രിയയില്ലാതെ മീന്‍എല്ല് നീക്കം ചെയ്യാന്‍ സാധിച്ചു.
ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. ഫൈറൂസ് ഫാത്തിമ, സീനിയര്‍ പള്‍മണോളജിസ്റ്റ് ഡോ. ദീപു, അനസ്തീഷ്യോളജിസ്റ്റ് ഡോ. ശ്യാം, പള്‍മണോളജിസ്റ്റ് ഡോ. എലിസബത്ത് എന്നിവരും ബ്രോങ്കോസ്കോപ്പി ടെക്നീഷന്‍ സൈമണും ഉള്‍പ്പെടുന്ന സംഘമാണു ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
Kerala
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ മകൾ ജന്ന ഫാത്തിമ ആണ് മരിച്ചത്.
കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമശേരി താലൂക്ക് ആശുപത്രിയിൽ.