Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stuck

റെയിൽ വൺ ആപ്പില്‍ കുടുങ്ങി യാത്രക്കാര്‍; സേവനങ്ങള്‍ തടസപ്പെടുന്നത് പതിവാകുന്നു

കോഴിക്കോട്: ഒറ്റ ആപ്പിൽ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച റെയിൽ വൺ ആപ്പില്‍ കുടുങ്ങി യാത്രക്കാര്‍.

അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രികാലങ്ങളിൽ സേവനങ്ങൾ നിർത്തിവയ്ക്കുന്നതു പതിവാകുന്നതോടെ അടിയന്തര യാത്രകൾക്കു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവരടക്കം ദുരിതത്തിലാകുകയാണ്. മറ്റു റെയിൽവേ സേവനങ്ങളും ഒരേ സമയം തടസപ്പെടുന്നതിനാൽ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ പോലും ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്.

2026 മാർച്ചോടെ റെയിൽവണ്ണിന് 2.57 കോടി ഡൗൺലോഡുകൾ ലഭിച്ചതായാണ് കണക്ക്. പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യുന്നുണ്ട്. ഇത്രയേറെ ഉപയോക്താക്കളും ഇടപാടുകളുമുള്ള സംവിധാനമാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവയ്ക്കുന്നത്. വ്യാഴാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെവരെ മണിക്കൂറുകളോളമാണ് ആപ്പ് പണിമുടക്കിയത്.

അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന ഒറ്റവരി അറിയിപ്പിൽ പ്രശ്നം അവസാനിപ്പിക്കാതെ ആവർത്തിച്ചുള്ള സേവന തടസങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണു യാത്രക്കാരുടെ ആവശ്യം. റെയിൽവേ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ജൂലൈ ഒന്നിനാണ് റെയിൽ വൺ അവതരിപ്പിച്ചത്. ഐആർസിടിസി റെയിൽ കണക്ട്, മൊബൈൽ യുടിഎസ്, എൻടിഇഎസ് തുടങ്ങിയ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ, പിഎൻആർ പരിശോധന, കോച്ച് സ്ഥാനവിവരം, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി രജിസ്ട്രേഷൻ, റീഫണ്ട്, ഡിജിലോക്കർ ബന്ധിപ്പിക്കൽ, താമസസൗകര്യ ബുക്കിംഗ്, തുടങ്ങിയ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണു റെയിൽവണ്ണിന്‍റെ സവിശേഷത.

District News

പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി റവന്യു ടവറിലെ‍ ലിഫ്റ്റ്

ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്‍റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറില്‍ ഹൗസിംഗ് ബോര്‍ഡ് അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച ലിഫ്റ്റിന്‍റെ ടെന്‍ഡര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി.

ഒരു ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ഹൗസിംഗ് ബോര്‍ഡ് അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരികയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്കു കുരുക്കായി.

ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതല വഹിക്കുന്ന താലൂക്ക് ഓഫീസറും അനുബന്ധ ഉദ്യോഗസ്ഥരും റവന്യു ടവറിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടക്കേണ്ട ഓഫീസുകളില്‍ നിരവധി ഏണിപ്പടികള്‍ കയറേണ്ട അവസ്ഥയാണ്.


താലൂക്ക് ഓഫീസ് കൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്‍റ് ആര്‍ടി ഓഫീസ്, സപ്ലൈ ഓഫീസ്, എല്‍എ തഹസില്‍ദാര്‍ തുടങ്ങി ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ആറുനിലക്കെട്ടിടത്തിലാണ്. ഈ കെട്ടിടസമുച്ചയത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വയോജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്.

 

National

രസഗുള തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ രസഗുള തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു. ജംഷഡ്പൂരിൽ ഒരു വിവാഹ വിരുന്നിനിടെയാണ് സംഭവം. ലളിത് സിംഗ്(41) എന്നയാളാണ് മരിച്ചത്.

മാലിയന്ത ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. രസഗുള തൊണ്ടയിൽ കുടുങ്ങിയ ഇദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടു.

ഉടൻ തന്നെ എംജിഎം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

Kerala

ടാന്‍സാനിയന്‍ പൗരന് ആശ്വാസം;മൂന്നു വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍എല്ല് നീക്കം ചെയ്തു

തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ 60 വയസുള്ള ടാന്‍സാനിയന്‍ പൗരന്‍റെ ഇടത് ശ്വാസകോശത്തില്‍ മൂന്നു വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍എല്ല് ശസ്ത്രക്രിയ വേണ്ടാതെയുള്ള ബ്രോങ്കോസ്‌കോപിക് ചികിത്സയിലൂടെ വിജയകരമായി നീക്കം ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗിക്ക് ചികിത്സകളിൽ ആശ്വാസം ലഭിച്ചിരുന്നില്ല. കാന്‍സര്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇടത് ശ്വാസകോശം പൂര്‍ണമായും അടഞ്ഞ നിലയില്‍ കണ്ടെത്തി.

ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശ കാന്‍സറാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് പള്‍മണോളജി വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍, മീന്‍ എല്ല് ട്യൂമര്‍ പോലുള്ള അണുബാധാ വളര്‍ച്ചയ്ക്കുള്ളില്‍ മറഞ്ഞ നിലയില്‍ കണ്ടെത്തി. എന്‍ഡോബ്രോങ്കിയല്‍ ഡിബള്‍ക്കിംഗ് വഴി ഭാഗികമായി വളര്‍ച്ച നീക്കം ചെയ്തതിനുശേഷമാണ് മീന്‍ എല്ല് പുറത്തുവന്നത്.

ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ബ്രോങ്കോസ്‌കോപിക് പ്രക്രിയയിലൂടെ ശസ്ത്രക്രിയയില്ലാതെ മീന്‍എല്ല് നീക്കം ചെയ്യാന്‍ സാധിച്ചു.

ഇന്‍റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. ഫൈറൂസ് ഫാത്തിമ, സീനിയര്‍ പള്‍മണോളജിസ്റ്റ് ഡോ. ദീപു, അനസ്തീഷ്യോളജിസ്റ്റ് ഡോ. ശ്യാം, പള്‍മണോളജിസ്റ്റ് ഡോ. എലിസബത്ത് എന്നിവരും ബ്രോങ്കോസ്‌കോപ്പി ടെക്‌നീഷന്‍ സൈമണും ഉള്‍പ്പെടുന്ന സംഘമാണു ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

Latest News

Corehub Up