ഹാമിര്‍പുര്‍: സ്കൂളിലേക്കു റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപതാക കൈകളിലലേന്തി സ്കൂള്‍ വിദ്യാര്‍ഥികള്‍ ജില്ലാ കളക്്ടറേറ്റിലേക്ക് തിരംഗയാത്ര.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് ആല്‍ഫ തലമുറയുടെ വേറിട്ട പ്രതിഷേധം. റോഡില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, കര്‍ഷകരും രോഗികളുമെല്ലാം കഷ്ടപ്പെടുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരും പങ്കുചേർന്ന് അഞ്ചു കിലോമീറ്ററ്റര്‍ താണ്ടിയാണ് സമരക്കാർ കളക്്ടറേറ്റില്‍ എത്തിയത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിർമിച്ചിട്ടേയില്ലെന്നു സമരക്കാർ പറഞ്ഞു. മുദ്രാവാക്യം വിളിച്ച് കളക്്ടറേ റ്റിനു മുന്നിൽ കുത്തിയിരുന്നതോടെ അധികൃതർ ഉണർന്നു.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഭിഷേക് കുമാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചു. റോഡ് നിര്‍മാണം തുടങ്ങുംവരെ സമരമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അധികൃതരുടെ ആവർത്തിച്ചുള്ള ഉറപ്പിനെത്തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു .