നോയിഡയിലെ ആഡംബര ഫ്ലാറ്റ് സമുച്ചയമായ സൂപ്പർനോവ സ്പൈറ ടവേഴ്സിൽ വിദേശ വനിതകൾ പരസ്യമായി ലഹരിപദാർഥം ഉപയോഗിച്ചെന്ന ആരോപണം വലിയ വിവാദമായിരിക്കുകയാണ്.
കുട്ടികളും കുടുംബങ്ങളും ഒത്തുകൂടുന്ന നീന്തൽക്കുളത്തിന് സമീപമിരുന്ന് മൂന്ന് വിദേശ യുവതികൾ പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്.
പൊതുസ്ഥലത്ത് വെച്ച് പുകവലിക്കരുതെന്ന് അവിടുത്തെ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും യുവതികൾ ഇത് പൂർണമായി അവഗണിക്കുകയായിരുന്നു എന്നാണ് വിവരം.
ഇവർ ഉപയോഗിച്ചത് കഞ്ചാവാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സംഭവം വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സാധാരണക്കാർക്ക് നിയമങ്ങൾ കർശനമാക്കുമ്പോൾ വിദേശികൾക്ക് ഇത്തരം കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നുണ്ടോ എന്ന് സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്യുന്നു. പദവിയോ ദേശമോ നോക്കാതെ നിയമം എല്ലാവർക്കും ഒരുപോലെ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.