പാലാ: ഗുരുതര ഹൃദ്രോഗം കണ്ടെത്തിയ 82കാരി സ്വിറ്റ്സര്‍ലൻഡ് സ്വദേശിനി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി.ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയ 82 കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്.
ശ്വാസംമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നടക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയിലാകുകയും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സക്കായി എത്തിക്കുകയുമായിരുന്നു. ഹൃദയത്തിന്റെ പമ്പിംഗ് 20 ശതമാനത്തില്‍ എത്തിയ നിലയിലുമായിരുന്നു രോഗി.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി ( ടാക്കി കാര്‍ഡിയോ മയോപ്പതി ) എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി.
തുടര്‍ന്ന് ഒരാഴ്ചത്തെ ചികിത്സയിലൂടെ രോഗിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും പമ്പിംഗ് വര്‍ധിക്കുകയും ചെയ്തതോടെ രോഗി ആശുപത്രി വിട്ട് സ്വിറ്റ്സര്‍ലൻഡിലേക്കു തിരിച്ചു പോകുകയും ചെയ്തു.