പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിരീടം ജാര്‍ഖണ്ഡിന്. കലാശപ്പോരിൽ ഹരിയാനയെ 69 റൺസിനാണ് തകർത്താണ് ജാര്‍ഖണ്ഡ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: ജാര്‍ഖണ്ഡ് 263/3 ഹരിയാന 193 (18.3).
ജാർഖണ്ഡ് ഉയർത്തിയ 262 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന 193 റൺസിന് ഓൾ ഔട്ടായി. ഹരിയാനയ്ക്ക് വേണ്ടി യഷ് വർധൻ ദലാൽ (53), സാമന്ത് ദേവേന്ദ്രർ (38) നിഷാന്ത് സിന്ധു (31) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല.
ജാർഖണ്ഡിന് വേണ്ടി ബാൽ കൃഷ്ണയും സുശാന്ത് മിശ്രയും മൂന്ന് വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡിനായി ഇഷാൻ കിഷൻ (101) സെഞ്ചുറി നേടി. കുമാര്‍ കുഷാഗ്ര (38 പന്തില്‍ 81 ), അനുകൂല്‍ റോയിയും (20 പന്തില്‍ 40*) റോബിന് മിന്‍സും(14 പന്തില്‍ 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനെ കളിയിലെ താരമായും അനുകുൽ റോയിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.