സതാംപ്ടണ്: ഇന്ത്യക്കെതിരായ അഞ്ചാം ടി20 മത്സരത്തിലും ഇംഗ്ലണ്ടിന് ജയം. 57 റൺസിന്റെ തകർപ്പൻ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 4-0 സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ഇഷാന് കിഷനും, 25 പന്തില്‍ 53 റണ്‍സെടുത്ത തിലക് വര്‍മയും മാത്രമാണ് പൊരുതിയത്.
ശ്രേയസ് അയ്യര്‍ (28), സഞ്ജു സാംസണ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനും രണ്ട് വിക്കറ്റ് നേടിയ ആദില്‍ റഷീദുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
നേരത്തെ ജോസ് ബട്ലറുടെ (64 പന്തില്‍ 131) തകർപ്പൻ സെഞ്ചുറിയും 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ടുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഈ പരമ്പര തോൽവിയോടെ ഇന്ത്യക്ക് ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടാണ് പുതിയ ഒന്നാം റാങ്കുകാർ.