ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി എന്‍. മാരി വില്‍സണ്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
വിവാഹവേളയില്‍ വധുവിന് എട്ട് ഗ്രാം സ്വര്‍ണനാണയവും പട്ടുസാരിയും നല്കുന്ന ‘അണ്ണന് സീര്‍’ പദ്ധതിക്ക് 812 കോടി രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം നല്കുന്ന പദ്ധതിക്ക് 560 കോടി രൂപയും അനുവദിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യമായി കറവപ്പശുക്കളെ നല്‍കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന് 4,880 കോടി രൂപ നീക്കിവച്ചു. ഹജ്ജ് തീര്‍ഥാടകരുടെ സബ്സിഡി 25,000 രൂപയില്‍നിന്ന് 35,000 രൂപയായി ഉയര്‍ത്തി.
സംസ്ഥാനത്തെ 717 മദ്യശാലകള്‍ അടച്ചുപൂട്ടിയതായും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.