Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TamilCinema

തമിഴ് സിനിമയിലെ 'ഗോഡ്ഫാദർ' ഇനി ഓർമ്മ; തകർന്നുപോയ ജീവയെ ചേർത്തുപിടിച്ച് വിജയ്

തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിർമ്മാതാവും സൂപ്പർ ഗുഡ് ഫിലിംസ് ഉടമയുമായ ആർ.ബി. ചൗധരിയുടെ വിയോഗം ചലച്ചിത്ര മേഖലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

ചൗധരിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നടനും രാഷ്ട്രീയ നേതാവുമായ വിജയ് നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വികാരാധീനനായി വിജയ്, തന്‍റെ കരിയറിലെ പല ചിത്രങ്ങളും നിർമ്മിച്ച പ്രിയപ്പെട്ട നിർമ്മാതാവിന്‍റെ വിയോഗത്തിൽ ഏറെ നേരം പങ്കുചേർന്നു.

തുടർന്ന് ആർ.ബി. ചൗധരിയുടെ മകനും പ്രശസ്ത നടനുമായ ജീവയെ വിജയ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. തകർന്നുപോയ ജീവയെ ചേർത്തുപിടിച്ച് സാന്ത്വനമേകുന്ന താരത്തിന്‍റെ ദൃശ്യങ്ങൾ ആരാധകരെയും സിനിമാ പ്രവർത്തകരെയും ഒരുപോലെ ഈറനണിയിച്ചു.

തമിഴ് സിനിമയിലെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു ആർ.ബി. ചൗധരി. ഏകദേശം നൂറോളം ചിത്രങ്ങൾ നിർമ്മിച്ച അദ്ദേഹം, ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ സമാനതകളില്ലാത്ത പ്രാഗത്ഭ്യം കാണിച്ചിരുന്ന അദ്ദേഹം, കെ.എസ്. രവികുമാർ, വിക്രമൻ, എസ്. എഴിൽ, രാജകുമാരൻ, ശശി, രവി മരിയ തുടങ്ങി മുപ്പതിലധികം സംവിധായകരെയാണ് ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയത്.

വിജയ്‌യുടെ കരിയറിലെ വമ്പൻ ഹിറ്റുകളായ പൂവേ ഉനക്കാക, തുള്ളാത മനവും തുള്ളും, ജില്ല തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് ആർ.ബി. ചൗധരിയായിരുന്നു.

തനിക്ക് സിനിമയിൽ വലിയൊരു മേൽവിലാസം നൽകിയ വ്യക്തിയോടുള്ള സ്നേഹവും കടപ്പാടും വിജയ്‌യുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. നിരവധി സിനിമാ സാംസ്കാരിക പ്രവർത്തകരാണ് ആർ.ബി. ചൗധരിക്ക് അവസാനമായി കാണാൻ എത്തിയത്.

Latest News

Corehub Up